ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാക്കി ഷിയാ മുസ്ലിംകളുടെ ആത്മീയാചാര്യന് ആയത്തൊള്ള അലി അല്‍ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തി. ഇറാക്കിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ സുരക്ഷ സംബന്ധിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.
വിശുദ്ധ നഗരമായ നജാഫില്‍ സിസ്താനിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. 55 മിനുട്ട് നേരം ഫ്രാന്‍സിസ് മാര്‍പാപ്പ സിസ്താനിയുടെ വസതിയില്‍ ചെലവഴിച്ചു.
ആദ്യമായാണ് മുതിര്‍ന്ന ഷിയ നേതാവുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുന്നത്. ഇറാക്കിലെ മാര്‍പാപ്പയുടെ ആദ്യ സന്ദര്‍ശനവുമാണിത്. സിസ്താനിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പൂര്‍വപിതാവ് ഏബ്രഹാമിന്റെ ജന്മസ്ഥലമായി കരുതുന്ന ഊര് നഗരത്തിലെ മതാന്തര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടു. കോവിഡ് മഹാവ്യാധി പൊട്ടിപ്പുറപ്പെട്ടശേഷമുള്ള മാര്‍പാപ്പയുടെ ആദ്യ വിദേശപര്യടനമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക