അമേരിക്കയിലെ കണക്കനുസരിച്ച് ഏതാണ്ട് ലൊസാഞ്ചലസിനോളം വലുപ്പമുള്ള ഒരു മഞ്ഞുപാളിയാണ് അന്റാര്‍ട്ടിക്കില്‍ നിന്നു വേര്‍പെട്ടത്. നവംബര്‍ 2020 ന് അന്റാർട്ടിക്കിലുണ്ടായ വിള്ളലിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ മഞ്ഞുപാളിയുടെ വേര്‍പെടലെന്നാണ് വിലയിരുത്തുന്നത്.
ഈ വിള്ളല്‍ കൂടുതല്‍ വലുതായി ഒടുവില്‍ അത്രയും ഭാഗം ഫെബ്രുവരി 26 ന് അന്റാര്‍ട്ടിക്കില്‍ നിന്ന് വേര്‍പെടുകയായിരുന്നു.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ അന്റാര്‍ട്ടിക്കയില്‍ നോര്‍ത്ത് റിഫ്റ്റ് ക്രാക്ക് എന്നറിയപ്പെടുന്ന വിള്ളല്‍ നിമിത്തം വേര്‍പെടുന്ന മൂന്നാമത്തെ കൂറ്റന്‍ മഞ്ഞുപാളിയാണ് ഇത്.
ഇപ്പോഴത്തെ ഈ മഞ്ഞുപാളിയുടെ വിള്ളല്‍ അതുകൊണ്ട് തന്നെ അപ്രതീക്ഷിതമല്ല. ബ്രിട്ടിഷ് അന്റാര്‍ട്ടിക് സര്‍വേ ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ ഈ മാറ്റങ്ങള്‍ വര്‍ഷങ്ങളായി നിരീക്ഷിച്ചു വന്നിരുന്നതാണ്.
ഇതുവരെ വേർപെട്ട മഞ്ഞുപാളികളെല്ലാം തന്നെ ബ്രൂന്‍ട് ഐസ് ഷെല്‍ഫ് എന്ന അന്റാര്‍ട്ടിക് മേഖലയില്‍ നിന്നാണ്. അതേസമയം വരും മാസങ്ങളില്‍ ഈ വേര്‍പെട്ട മഞ്ഞുപാളി ഇതേ മേഖലയില്‍ തന്നെ തുടരുമോ അതോ ദൂരേക്ക് ഒഴുകി മാറുമോ എന്നത് പ്രദേശത്തെ കടലിന്റെ ഒഴുക്കിനനുസരിച്ചായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക