ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ മനോഹര്‍ ഗവാസ്കര്‍ രാജ്യാന്തര ക്രിക്കറ്റില്‍ ‘അവതരിച്ചിട്ട്’ ഇന്ന് അരനൂറ്റാണ്ട് തികയുകയാണ്. 1970-71 കാലത്ത് നടന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തിലാണ് ഗാവസ്കര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്. ഈ അവസരത്തില്‍ ഗവാസ്കറിന് ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുകയാണ് സച്ചിന് ടെണ്ടുല്‍ക്കര്‍.
’50 വര്‍ഷം മുമ്പ് ഈ ദിവസമാണ് ഗാവസ്കര്‍ ക്രിക്കറ്റ് ലോകത്ത് കൊടുങ്കാറ്റായി ആഞ്ഞടിക്കാന്‍ ആരംഭിച്ചത്. അരങ്ങേറ്റ പരമ്പരയില്‍ അദ്ദേഹം 774 റണ്‍സ് നേടി വളര്‍ന്നു വരുന്ന ഓരോരുത്തര്‍ക്കും അദ്ദേഹം ഒരു നായകനായി. വെസ്റ്റിന്‍ഡീസിലും പിന്നീട് ഇംഗ്ലണ്ടിലും ഇന്ത്യ പരമ്പര സ്വന്തമാക്കി. പെട്ടെന്ന് ഇന്ത്യയിലെ കായിക വിനോദത്തിന് ഒരു പുതിയ അര്‍ത്ഥം ലഭിച്ചു’.
‘അന്ന് ഒരു ചെറുപ്പക്കാരനെന്ന നിലയില്‍, അദ്ദേഹത്തെപ്പോലെ ആകാനാണ് ശ്രമിച്ചത്. ആ ചിന്തക്ക് ഇപ്പോഴും മാറ്റം വന്നിട്ടില്ല. അദ്ദേഹം എന്റെ നായകനായി തുടരുന്നു. ഗാവസ്കറിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയതിന്റെ വാര്‍ഷിക ദിനത്തില്‍ എല്ലാ ആശംസകളും നേരുന്നു. 1971ലെ ടീമും 50ാം വാര്‍ഷികം ആഘോഷിച്ചു. നിങ്ങള്‍ എല്ലാവരും ഞങ്ങളുടെ അഭിമാനങ്ങളും വെളിച്ചവുമാണ്.’ സച്ചിന് ആശംസകള്‍ നേര്‍ന്ന് പറഞ്ഞു.
1971 മാര്‍ച്ച് 6നു പോര്‍ട്ട് ഓഫ് സ്പെയിന് ക്വീന്‍സ് പാര്‍ക്ക് ഓവലിലായിരുന്നു ഗാവസ്കര്‍ രാജ്യാന്തര കരിയറിലെ ആദ്യ ഇന്നിംഗ്സിനിറങ്ങിയത്.
ആദ്യ ഇന്നിംഗ്സില്‍ 65, രണ്ടാം ഇന്നിംഗ്സില്‍ 67 എന്നിങ്ങനെയായിരുന്നു പ്രകടനം. 125 ടെസ്റ്റുകളില്‍നിന്നായി 10,122 റണ്‍സ് ഗവാസ്കര്‍ നേടി. 34 സെഞ്ച്വറികളും 4 ഇരട്ട സെഞ്ച്വറികളും 45 അര്‍ദ്ധ സെഞ്ച്വറികളും ഇതിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക