ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കെതിരെ പ്രതികരണവുമായി നടി തപ്സി പന്നു. ട്വിറ്ററിലൂടെയാണ് നടിയുടെ വിമര്‍ശനം.
തന്റെ ഉടമസ്ഥതയില്‍ വിദേശത്തുളള ഇല്ലാത്ത ആഢംബര ബംഗ്ലാവിന്റെ താക്കോലുകള്‍ കണ്ടെത്താനുളള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. അഞ്ചു കോടി രൂപയുടെ ഇടപാട് നടത്തിയ രസീതും ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയെന്നും പരിഹാസ രൂപേണ നടി ട്വീറ്റ് ചെയ്തു. മൂന്ന് ദിവസം നീണ്ട പരിശോധനയില്‍ ലഭിച്ചതാണ് ഇതെന്നും തപ്സ് ട്വീറ്റ് ചെയ്തു. 2013ല്‍ നടക്കാത്ത റെയ്ഡിനെക്കുറിച്ചാണ് ചിലര്‍ പറയുന്നതെന്നും തപസി പന്നു പരിഹസിച്ചു.
മാര്‍ച്ച് മൂന്നിനാണ് തപ്സി പന്നുവിന്റെയും അനുരാഗ് കശ്യപിന്റെയും ഉടമസ്ഥതയിലുളള ഓഫീസുകളിലും വീടുകളിലും ആദായ നികുതി വകുപ്പ് റെയഡ് നടത്തിയത്. തപ്സിയുടെ വീട്ടില്‍ പരിശോധന നടത്തിയതിനെതിരെ നടിയുടെ സുഹൃത്തും, പ്രശസ്ത ബാഡ്മിന്റണ്‍ താരവുമായ ബതിയാസ് ബോ രംഗത്തെത്തി. നടിയുടെ കുടുംബത്തെ അനാവശ്യമായി ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തിലാക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
മുംബൈ നഗരത്തിലെ 30 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. സംവിധായകനും, നിര്‍മാതാവുമായ അനുരാഗ് കശ്യപിന്റെ ഉടമസ്ഥതയിലായിരുന്ന ഫാന്റം ഫിലിംസിന്റെ ഓഫീസുകളിലും റെയ്ഡ് നടന്നു ഏകദേശം 650 കോടിയുടെ നികുതിവെട്ടിപ്പ് നടന്നതായി ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക