യു.പിയില്‍ ചികിത്സിക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് മൂന്നുവയസുകാരി ആശുപത്രിക്ക് പുറത്ത് പുഴുവരിച്ച് മരിച്ചു. ബില്ലുകള്‍ അടയ്ക്കാന്‍ കഴിയാത്തതിനാല്‍ ശസ്ത്രക്രിയാ മുറിവുകള്‍ തുറന്നിടുകയും ശ്രദ്ധിക്കപ്പെടാതിരിക്കുകയും ചെയ്തതാണ് അണുബാധക്കും കുട്ടിയുടെ മരണത്തിനും കാരണമായതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
പ്രയാഗ്രാജിലെ യുനൈറ്റഡ് മെഡിസിറ്റി ആശുപത്രിയിലാണ് സംഭവം. ചികിത്സക്കായി അഞ്ച് ലക്ഷം രൂപയാണ് ആശുപത്രി ആവശ്യപ്പെട്ടതെന്നും പണം നല്കാന് കഴിയാതെവന്നപ്പോള്‍ ശസ്ത്രക്രിയാ മുറിവുകള്‍ തുന്നിക്കെട്ടാതെ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നെന്നും മാതാപിതാക്കള്‍ പറയുന്നു.
ഫെബ്രുവരി 16നാണ് പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും തുടര്‍ന്ന് ഓപ്പറേഷന് വിധേയനാക്കിയെന്നും പ്രാഥമിക അന്വേഷണത്തിനുശേഷം അഡീഷണല്‍ പോലീസ് സൂപ്രണ്ട് സമര് ബഹാദൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക