ഇന്തോനേഷ്യയിലെ ബോർണിയോ ദ്വീപിൽ ബുധനാഴ്ച നദിയിൽ നീന്തുന്നതിനിടെ എട്ട് വയസുകാരനെ മുതല വിഴുങ്ങിയതായി റിപ്പോർട്ട്. ദിമാസ് മുൽക്കൻ സപുത്രയും കുടുംബവും താമസിക്കുന്നത് കിഴക്കന്‍ കാലിമന്തന് പ്രവിശ്യയിലാണ്. വീടിനടുത്തുള്ള നദിയില്‍ ദിമാസും സഹോദരനും കൂടി നീന്തിക്കളിക്കുകയായിരുന്നു. ഇവരുടെ പിതാവ് വീടിന് പുറത്തുണ്ടായിരുന്നു. പെട്ടെന്ന് മുതലയുടെ ആക്രമണമുണ്ടാവുകയും ദിമാസിനെ വിഴുങ്ങുകയുമായിരുന്നു.
വിവാഹേതര ബന്ധം കണ്ടുപിടിച്ച ഭർത്താവിനെ ഭാര്യയും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി
പിതാവ് ഓടിയെത്തിയെങ്കിലും അതിന് മുന്‍പ് മുതല രക്ഷപ്പെട്ടു. മുതലയെ പിന്തുടര്ന്ന് മകനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഗ്രാമവാസികള്‍ ഒത്തുചേര്‍ന്ന് വ്യാഴാഴ്ച മുതലയെ പിടികൂടുകയായിരുന്നു. കുട്ടിയുടെ മൃതദേഹം, 19 അടിയോളം നീളമുള്ള മുതലയുടെ വയറ്റില്‍ നിന്നും കണ്ടെടുക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക