കേരള ജനപക്ഷം പാര്‍ട്ടി പിളര്‍ന്നു. മലപ്പുറത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അബ്ദുല്‍ റഹ്മാന് ഹാജിയെ മുഖ്യരക്ഷാധികാരിയായും ജയന് മമ്പറത്തെ ചെയര്‍മാനാക്കിയുമാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്.
നിലപാടില്ലാത്ത രാഷ്ട്രീയം ആണ് പി.സി ജോര്‍ജ് കളിക്കുന്നതെന്നും ഇതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്നും വിമത വിഭാഗം പറഞ്ഞു. പുതിയ പാര്‍ട്ടി ജനതാദള്‍ എസില്‍ ലയിക്കും.
നേരത്തെ പൂഞ്ഞാര്‍ മണ്ഡലത്തില്‍ പി.സി ജോര്‍ജിനെ തന്നെ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി പ്രഖ്യാപിച്ചിരുന്ന. തെരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫില്‍ ചേരാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും മുന്നണിയില്‍ എടുക്കാന്‍ യു.ഡി.എഫ് നേതൃത്വം തയ്യാറായില്ല.
തുടര്‍ന്ന് യു.ഡി.എഫിനെ വിമര്‍ശിച്ചുകൊണ്ട് പി.സി ജോര്‍ജ് രംഗത്തെത്തിയിരുന്നു. യു.ഡി.എഫില്‍ പ്രവേശനം കിട്ടാതിരുന്നത് ഉമ്മന്‍ ചാണ്ടിയുടെ പാര കാരണമെന്നും ഉമ്മന്‍ചാണ്ടിക്കെതിരെ വെളിപ്പെടുത്തലുണ്ടാകുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. ചെന്നിത്തല മുഖ്യമന്ത്രിയാകുമോയെന്ന ഭയത്തിലാണ് ഉമ്മന്‍ ചാണ്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് നേതാക്കള്‍ക്ക് മാന്യതയും മര്യാദയുമില്ലെന്നും വഞ്ചകരാണെന്നും ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക