പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായ ബ്രഹ്മം എന്ന ചിത്രത്തില്‍ നിന്ന് നടി അഹാനയെ ഒഴിവാക്കിയതില്‍ രാഷ്ട്രീയമില്ലെന്ന് പ്രൊഡക്ഷ്ന്‍ കമ്പനിയായ ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്. നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സിനിമ പ്രഖ്യാപിച്ച സമയത്ത് അഹാനയും ചിത്രത്തില്‍ ഉണ്ടാകുമെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത് മുതല്‍ അഹാനയെ കാണാത്തതിനാല്‍ സമൂഹമാധ്യമത്തില്‍ താരത്തെ ഒഴിവാക്കിയെന്ന ചര്‍ച്ചകളും ഉണ്ടായിരുന്നു. അഹാനയെ ഒഴിവാക്കിയതിന് പിന്നില്‍ താരത്തിന്റെ രാഷ്ട്രീയ നിലപാടുകളാണെന്ന രീതിയില്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ച ഉണ്ടായതിനെ തുടര്‍ന്നാണ് വിശദീകരണവുമായി നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയത്.
ബ്രഹ്മം ചിത്രത്തിന്റെ കാസ്റ്റിങ് തീരുമാനത്തില്‍ പൃഥ്വിരാജിനും മറ്റ് അഭിനേതാക്കള്‍ക്കും ബന്ധമില്ല. അഹാന മറ്റ് സിനിമകളുടെ തിരക്കുകളിലായിരുന്നു. പിന്നീട് അവർക്ക് കൊവിഡ് ബാധിച്ചു. അതിനാലാണ് കോസ്റ്റിയൂം ട്രയല്‍ വൈകിയത്. അവസനാം കോസ്റ്റിയൂം ട്രയല്‍ ചെയ്തപ്പോള്‍ അഹാന കഥാപാത്രത്തിന് അനുയോജ്യയല്ലെന്ന് സംവിധായകന് തീരുമാനിക്കുകയായിരുന്നു.
ഇത് തൊഴില്‍ പരമായ തീരുമാനം മാത്രമാണ്. അല്ലാതെ ജാതി, മതം, വംശീയം, വര്‍ണ്ണം തുടങ്ങിയ ഒരു വിവേചനവും ഉണ്ടായിട്ടില്ല. അത്തരത്തിലുള്ള വിവേചനങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക