സ്വര്‍ണക്കടത്ത് കേസില്‍ ശരിയായ അന്വേഷണം നടന്നാല്‍ നിങ്ങളുടെ മന്ത്രിയും പെട്ടേക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായോട് മുഖ്യമന്ത്രി പിണറായി വിജയന്.
സ്വര്‍ണക്കള്ളക്കടത്ത് നിയന്ത്രിക്കുന്നതില്‍ താങ്കളുടെ മന്ത്രിസഭയിലെ ഒരു സഹമന്ത്രിക്ക് വ്യക്തിപരമായ നേതൃതല പങ്കാളിത്തമുണ്ടെന്നത് അറിയാത്തതാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
കേസിന്റെ ആദ്യഘട്ട അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങിയത്. ആ അന്വേഷണം അമിത് ഷായ്ക്കും കൂട്ടര്‍ക്കും വേണ്ടപ്പെട്ടവരിലേക്ക് എത്തുന്ന എന്ന് വന്നപ്പോഴല്ലേ, കേസിന്റെ ദിശ തിരിച്ചുവിട്ടത്.
നയതന്ത്ര ബാഗേജ് അല്ലെന്ന് പറയാന്‍ പ്രതിയെ പ്രേരിപ്പിച്ച വ്യക്തി താങ്കളുടെ പാര്‍ട്ടിയുടെ ചാനലിന്റെ മേധാവിയല്ലേയെന്നും മുഖ്യമന്ത്രി പിണറായി ചോദിച്ചു.
ശരിയായ അന്വേഷണം നടന്നാല്‍ ഇത്തരത്തിലുള്ള നേതാക്കന്മാരല്ല, മന്ത്രി വരെ ചോദ്യം ചെയ്യപ്പെടും. എന്ന് മാത്രമല്ല മന്ത്രി പെട്ടേക്കും. ഇത് ബോധ്യമായപ്പോഴല്ലേ അന്വേഷണം അട്ടിമറിക്കുന്ന നിലയിലേക്ക് എത്തിയത്. അന്വേഷണം അട്ടിമറിക്കുന്നതിന്റെ തുടക്കമായിരുന്നില്ലേ, ജോയിന്റെ കമീഷണര്‍ ഉള്‍പ്പെടെയുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയത്.
തുടര്‍ന്ന് അന്വേഷണം തന്നെ ആവിയായി പോയില്ലേ. സ്വര്‍ണം കൊടുത്തുവിട്ട ആളെ അറിയാവുന്ന ഏജന്‍സി ആ പ്രതിയെ എട്ടുമാസമായിട്ടും ചോദ്യം ചെയ്തോ. രാജ്യത്തിന്റെ അന്വേഷണഏജന്‍സിക്ക് ഇത്തരമൊരു കുറ്റവാളിയെ ഇതുവരെ ചോദ്യം ചെയ്യാന്‍ കഴിയാത്തത് കേന്ദ്രഭരണത്തിന് താല്പര്യമില്ലാത്തത് കൊണ്ടല്ലേ.
എന്താണ് താല്പര്യ കുറവിന് കാരണം. കള്ളക്കടത്ത് സ്വര്‍ണം വാങ്ങിയവരില്ലേ. അവരിലേക്ക് അന്വേഷണം എത്തിയോ. സംഘപരിവാര്‍ ബന്ധമുള്ളത് കൊണ്ടല്ലേ അവരിലേക്ക് അന്വേഷണം എത്താതത്. കള്ളകടത്തായി വന്ന സ്വര്‍ണം കണ്ടുകിട്ടിയോ.
സ്വര്‍ണം എന്താ ആവിയായി പോയോ. നിങ്ങള്‍ക്ക് അത് പിടികൂടാന്‍ താല്പര്യമില്ല. കാരണം നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവരുടെ കൈയിലാണ് അത് എത്തിച്ചേര്‍ന്നിരിക്കുന്നത്.
നിങ്ങളുടെ അന്വേഷണഏജന്‍സി പ്രതിയെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്ബന്ധിച്ചുയെന്ന് പറയുന്ന ശബ്ദരേഖ പുറത്തുവന്നത് താങ്കളുടെ ശ്രദ്ധയില്‍ ഇല്ലേ.
കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി എല്‍ഡിഎഫിനെ നേരിട്ട് കളയാമെന്നാണ് നിങ്ങള്‍ വിചാരിക്കുന്നത്. അതെല്ലാം മനസിലാക്കാനും നേരിടാനുമുള്ള ശേഷം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. അന്വേഷണഏജന്‍സി നേരോടെയും നെറിയോടെയും പ്രവര്‍ത്തിക്കണം.
അത് ചെയ്യാതെ ഇവിടെ കൈകാര്യം ചെയ്തുകളയുമെന്ന ഭീഷണിയോടെ വന്നാല്‍, ആ വിരട്ടല്‍ ഇവിടെ നടക്കില്ല. ഇത് കേരളമാണെന്ന് ഓര്‍ക്കണം. ഞങ്ങളെക്കുറിച്ച് ജനങ്ങളെ അറിയാം. ഞങ്ങള്‍ക്ക് അതിലാണ് വിശ്വാസം.
ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പമാണ്. ജനം എല്‍ഡിഎഫിനൊപ്പവും. അതുകൊണ്ട് അവര്‍ അവരുടെ വഴി നോക്കട്ടേ. നമുക്ക് നമ്മുടെ നേരായ വഴിക്ക് നേരിട്ട് പോകാം. നമ്മുടെ വഴി തടസപ്പെടാന്‍ ആര്‍ക്കും സാധിക്കില്ല.
രാഷ്ട്രീയപോരാട്ടത്തില്‍ നേരും നെറിയും വിട്ട് കളിക്കുന്ന ഒരു വിഭാഗമാണ് നമ്മുടെ എതിരാളികള്‍. ഒരുപാട് ഇത്തരം ഘട്ടങ്ങളെ നമ്മള് നേരിട്ടതാണ്. ഇതും നേരിടും.”
പ്രതികരിക്കാൻ ഇവിടെ എഴുതുക