മുംബൈ: തെരുവുനായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 65 കാരണ് അറസ്റ്റിറ്റില്. അന്ധേരിയിലെ ഗില്‍ബര്‍ട്ട് ഹില്‍ ഏരിയയില്‍ താമസിക്കുന്ന പ്രതി നായ്ക്കളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പച്ചക്കറി വില്‍പ്പനക്കാരനായ അഹമ്മദ് ഷാഹി എന്നയാളാണ് അറസ്റ്റിലായത്.
എന്‍ജിഒ സംഘടനയായ ബോംബെ ആനിമല്‍ റൈറ്റ്സ് (BAR)ആണ് പൊലീസില്‍ പരാതിയും തെളിവുകളും നല്‍കിയത്. എന്‍ജിഒ പ്രവര്‍ത്തകരാണ് അഹമ്മദ് നായ്ക്കളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.ആളൊഴിഞ്ഞ സ്ഥലത്ത് നായയെ എത്തിച്ച ശേഷം ഇയാള്‍ പീഡിപ്പിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.
വീഡിയോയുടെ അടിസ്ഥാനത്തില്‍ അഹമ്മദിനെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. താന്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാറുണ്ടെന്നും ചിലപ്പോള്‍ അവയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പ്രകൃതിവിരുദ്ധ പീഡനം, മൃഗങ്ങളോടുള്ള ക്രൂരത, തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക