കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ലീഗ് മത്സരിക്കുന്ന 27 സീറ്റില്‍ ഇരുപത്തി അഞ്ചിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്കും സംസ്ഥാനത്ത് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്കുമുള്ള സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു.
മൂന്ന് ടേം എന്ന നിബന്ധന പ്രകാരമുള്ള ഒഴിവാക്കലുകള്‍ നടത്തിയാണ് ലീഗ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. എന്നാല്‍ പി.കെ.കുഞ്ഞാലിക്കുട്ടി, എം.കെ.മുനീര്‍, കെ.എന്‍.എ.ഖാദര്‍ എന്നിവര്‍ക്ക് ഈ വ്യവസ്ഥയില്‍ ഇളവ് നല്‍കിയിട്ടുണ്ട്.
1996 നു ശേഷം ആദ്യമായി ഒരു വനിതാ സ്ഥാനാര്‍ഥി ലീഗ് പട്ടികയില്‍ ഇത്തവണ ഇടം പിടിച്ചു. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മത്സരിക്കുന്ന അഡ്വ. നൂര്‍ബീന റഷീദ് ആണ് ലീഗ് പട്ടികയിലെ ഏക വനിത. 1996 ല്‍ അന്നത്തെ കോഴിക്കോട് രണ്ട് മണ്ഡലത്തില്‍ മത്സരിച്ച ഖമറുന്നിസ അന്‍വറാണ് ഇതിനു മുന്‍പ് ജനവിധി തേടിയ ലീഗിന്റെ വനിതാ സ്ഥാനാര്‍ഥി.പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയിലും കെ.പി.എ.മജീദ് തിരൂരങ്ങാടിയിലും മത്സരിക്കും. മത്സരിക്കും. കോഴിക്കോട് സൗത്ത് എംഎല്‍എയായിരുന്ന മുന്‍ മന്ത്രി എം.കെ.മുനീര്‍ മാറി ഇത്തവണ കൊടുവള്ളിയിലേക്ക് മാറിയിട്ടുണ്ട്. താനൂരില്‍ യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസും മങ്കടയില്‍ മഞ്ഞളാംകുഴി അലിയും മത്സരിക്കും.കെ.എം. ഷാജി അഴീക്കോട് മണ്ഡലത്തില്‍ തുടരും.
സ്ഥാനാര്‍ഥികള്‍
മഞ്ചേശ്വരം- എംകെഎം അഷ്റഫ്
കാസര്‍ഗോഡ്- എന്‍എ നെല്ലിക്കുന്ന്
അഴീക്കോട്- കെഎം ഷാജി
കൂത്തുപറമ്ബ്- പൊട്ടങ്കണ്ടി അബ്ദുള്ള
കുറ്റ്യാടി- പാറക്കല്‍ അബ്ദുള്ള
കൊടുവള്ളി- എംകെ മുനീര്‍
കുന്ദമംഗലം- ദിനേശ് പെരുമണ്ണ (യുഡിഎഫ് സ്വതന്ത്രന്)
തിരുവമ്ബാടി- സി പി ചെറിയ മുഹമ്മദ്
കോഴിക്കോട് സൗത്ത്- നൂര്‍ബീന റഷീദ്
വള്ളിക്കുന്ന്- അബ്ദുല്‍ ഹമീദ് മാസ്റ്റര്‍
കൊണ്ടോട്ടി- ടിവി ഇബ്രാഹിം
ഏറനാട്- പികെ ബഷീര്‍
മഞ്ചേരി- യു എ ലത്തീഫ്
മലപ്പുറം- പി ഉബൈദുള്ള
വേങ്ങര- പി കെ കുഞ്ഞാലിക്കുട്ടി
കോട്ടയ്ക്കല്‍- ആബിദ് ഹുസൈന് തങ്ങള്‍
തിരൂരങ്ങാടി- കെപിഎ മജീദ്
താനൂര്‍- പി കെ ഫിറോസ്
തിരൂര്‍- കുറുക്കോളി മൊയ്തീന്
പെരിന്തല്‍മണ്ണ- നജീബ് കാന്തപുരം
മങ്കട- മഞ്ഞളാംകുഴി അലി
മണ്ണാര്‍ക്കാട്- എന്‍. ഷംസുുദ്ദീന്‍
കോങ്ങാട്- യുസി രാമന്
ഗുരുവായൂര്‍- കെഎന്‍എ ഖാദര്‍
കളമശ്ശേരി- വി.ഇ ഗഫൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക