സ്ഥാനാർഥിത്വം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മഹിള കോൺഗ്രസ് അധ്യക്ഷസ്ഥാനം ലളിത സുഭാഷ് രാജിവച്ചു. അഭിമാനത്തോടെ, കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച കോൺഗ്രസിന്റെ സ്ഥാനാർഥിപ്പട്ടിക കേട്ടപ്പോൾ വനിതയെന്ന നിലയിൽ ഏറെ ദുഃഖമുണ്ട്. മഹിളാകോൺഗ്രസ് 20% സീറ്റ് വനിതകൾക്കു നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. 20% നൽകിയില്ലെങ്കിൽപ്പോലും ഒരു ജില്ലയിൽനിന്ന് ഒരാളെന്ന നിലയിൽ 14 വനിതകളെങ്കിലും പട്ടികയിലുണ്ടാകുമെന്നു പ്രതീക്ഷിച്ചു.
മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ലതിക രാജിവച്ചു. പാര്‍ട്ടി വിടില്ല. ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മല്‍സരിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. തീരുമാനം ആര്‍ക്കെങ്കിലും മുറിവേറ്റെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ലതിക തലമുണ്ഡനം ചെയ്തു. പ്രതിഷേധം കോണ്‍ഗ്രസിനും പിണറായിക്കും മോദിക്കും എതിരെയെന്ന് ലതിക പറഞ്ഞു.
പ്രസ്ഥാനത്തിനു വേണ്ടി പതിറ്റാണ്ടുകളായി പണിയെടുക്കുന്ന വനിതകളുണ്ട്. തിരുവനന്തപുരത്ത് മുതിർന്ന നേതാവ് കെപിസിസി സെക്രട്ടറി രമണി പി.നായർ ഉൾപ്പെടെ തഴയപ്പെട്ടു. എന്നും പാർട്ടിക്കു വേണ്ടി പണിയെടുക്കുന്ന, തിരഞ്ഞെടുപ്പിനു വേണ്ടി ഓടി നടന്ന വനിതാ നേതാക്കളെയെല്ലാം വിട്ടുകളഞ്ഞു. പാർട്ടിക്കു വേണ്ടി അലയുന്ന വനിതകളെ ഉൾപ്പെടുത്തിയില്ല എന്നതു സങ്കടകരമാണ്. മുൻ മഹിളാകോൺഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണയ്ക്ക് കൊല്ലത്തു പേര് ഉറപ്പിക്കുന്നതിനു വേണ്ടി ഇന്നലെ കണ്ണീരണിയേണ്ടി വന്നു. കായംകുളത്ത് അരിതയ്ക്കും അരൂരിൽ ഷാനി മോൾക്കും അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക