യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനിലെ പ്രസംഗത്തിനിടെ വിങ്ങിപ്പൊട്ടി പ്രതിപക്ഷ നേതാവും സ്ഥാനാർഥിയുമായ രമേശ് ചെന്നിത്തല. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപമുള്ള ഭവാനി ഓഡിറ്റോറിയത്തിലായിരുന്നു കൺവൻഷൻ. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും യുഡിഎഫ് കൺവീനർ എം.എം.ഹസനും അടക്കമുള്ള മുന്നണിയുടെ പ്രമുഖ നേതാക്കളെല്ലാം വേദിയിലുണ്ടായിരുന്നു.
ഹരിപ്പാടിനെക്കുറിച്ചു പറഞ്ഞു തുടങ്ങിയപ്പോൾ വികാരാധീനനായ ചെന്നിത്തലയുടെ കണ്ഠമിടറി. പ്രതിപക്ഷ നേതാവെന്ന നിലയിൽ താൻ പ്രവർത്തിച്ചപ്പോൾ അപമാനിക്കാനും ആക്ഷേപിക്കാനും ചിലർ ശ്രമിച്ചുവെന്നു ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമാണ്. ഹരിപ്പാടിനു വേണ്ടിയുള്ള മൂന്നു പദ്ധതികളെ കുറിച്ചു പറഞ്ഞാണു രമേശ് പ്രസംഗം അവസാനിപ്പിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക