പുതിയ ട്രെന്‍ഡുകള്‍ അന്ധമായി പിന്തുടരുന്ന സ്ത്രീകള്‍ കീറിയ ജീന്‍സ് ധരിക്കുന്നതിലൂടെ അവരുടെ കുട്ടികള്‍ക്ക് എന്ത് മൂല്യമാണ് പകര്‍ന്നുനല്‍കുന്നതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്ത്.
മുട്ടുവരെ കീറിയ ജീന്‍സിടുമ്പോള്‍ വലിയ ആളുകളായി എന്നാണ് ഈ സ്ത്രീകള്‍ സ്വയം വിചാരിക്കുന്നതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. തീരഥ് സിംഗ് റാവത്തിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്.
കീറിയ ജീന്‍സ് വാങ്ങാന്‍ മാത്രമാണ് സ്ത്രീകള്‍ കടയില്‍ പോകുന്നതെന്ന് തീരഥ് സിംഗ് റാവത്ത് പരിഹസിച്ചിരുന്നു. കീറിയ ജീന്‍സ് കിട്ടിയില്ലെങ്കില്‍ സ്ത്രീകള്‍ കീറാത്ത ജീന്‍സുവാങ്ങി കത്രിക കൊണ്ട് മുട്ടുവരെ കീറിയതിനുശേഷം ഉപയോഗിക്കുമെന്നും റാവത്ത് പറഞ്ഞിരുന്നു.
വിവാഹിതരായ, കുടുംബവും കുട്ടികളുമുള്ള സ്ത്രീകള്‍ വരെ കീറിയ ജീന്സിടുന്നതായി തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവരൊക്കെ മക്കള്‍ക്ക് എന്ത് മൂല്യമാണ് പകര്‍ന്നു നല്കാന് പോകുന്നതെന്നും റാവത്ത് ചൊവ്വാഴ്ച്ച ഒരു പരിപാടിയ്ക്കിടെ ചോദിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക