പ്രചാരണത്തിൽ ഏറെ പിന്നോട്ടുപോയ പ്രതിപക്ഷം നിരാശയിലാണ്. ജനങ്ങളുടെ പ്രതീക്ഷ എൽഡിഎഫിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇടതുപക്ഷത്തെ നേരിടാൻ നേരായ മാർഗങ്ങൾ ഇല്ലാത്തതിനാൽ പ്രതിപക്ഷം അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി.
ജനങ്ങൾ ഏറ്റവും പ്രയാസപ്പെട്ട ഘട്ടങ്ങളിലൂടെ കടന്നുവന്നു. എന്നാൽ അതിന്റെ ബുദ്ധിമുട്ട് കേരളത്തിലെ ജനങ്ങൾക്ക് അനുഭവിക്കേണ്ടി വന്നില്ല.
വികസനം മറച്ചുവയ്ക്കാൻ കഴിയുന്നതല്ല. പ്രത്യക്ഷത്തിൽ തന്നെ നാട് മാറുന്നു എന്ന ബോധ്യം ജനങ്ങൾക്കുണ്ടായി. അതിന് കാരണം ജനങ്ങൾക്കൊപ്പം സർക്കാർ ചേർന്നു നിന്നതാണ്. മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്തിന് പുരോഗതി ആർജിക്കാൻ കഴിഞ്ഞു. പദ്ധതികൾ മുന്നോട്ടുപോകണം എന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. എല്ലാ പ്രദേശങ്ങളിലും വികസനം എത്തണമെന്ന് ജനം ആഗ്രഹിക്കുന്നു.
സംസ്ഥാനത്ത് ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടക്കും
കേരളം ഒട്ടും മാറില്ല, ഒരു പുരോഗതിയിലും ഉണ്ടാകില്ല എന്ന പഴയ ധാരണ തിരുത്താൻ കഴിഞ്ഞു. കഴിഞ്ഞ അഞ്ച് വർഷക്കാലം നാട്ടിൽ നടന്ന വികസന പ്രവർത്തനങ്ങൾ കൂടുതൽ മികച്ച രീതിയിൽ തുടരാനാകണം എന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നും പിണറായി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക