എ എൻ ഷംസീർ എളുപ്പം ജയിച്ചുകയറുമെന്ന് പ്രതീക്ഷിച്ച തലശ്ശേരിയിൽ പൊടുന്നനെ സംഭവിച്ചത് വൻ ട്വിസ്റ്റ് ആണ്. ബി ജെപി സ്ഥാനാർത്ഥി എൻ ഹരിദാസിന്റെ നാമനിർദ്ദേശ പത്രികയിലെ ഫോം എയിൽ ദേശീയ പ്രസിഡന്റിന്റെ ഒപ്പ് ഇല്ലാഞ്ഞതിനാൽ പത്രിക തള്ളുകയായിരുന്നു. ഡമ്മി സ്ഥാനാർത്ഥിയുടെ പത്രികയും ഇതേ പിഴവ് കാരണം സ്വീകരിച്ചില്ല.
കോടതിയെ സമീപിച്ച് അനുകൂല വിധി വാങ്ങാനാകുമെന്ന് ബിജെപി അവകാശപ്പെടുമ്പോഴും സാധ്യത വിരളമാണെന്ന് നിയമ വിദഗ്ധർ. വോട്ട് കച്ചവടം ആരോപിച്ച് എൽഡിഎഫും യുഡിഎഫും രംഗത്ത് കഴിഞ്ഞു. മണ്ഡലത്തിൽ 22125 വോട്ടാണ് കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയത്. അന്ന് ഷംസീറിന്റെ ഭൂരിപക്ഷം 34,117 ആയിരുന്നു. ബിജെപിയുടെ 22125 വോട്ടുകൾ ഇത്തവണ വര്‍ധിച്ചിട്ടുമുണ്ട്. ഈ വോട്ടുകൾ യു ഡി എഫ് സ്ഥാനാർത്ഥിക്ക് പോയാല ഷംസീർ കുരുങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക