കാട്ടാക്കട: തോട്ടിലേക്ക് മറിഞ്ഞ കാറിനടിയിൽപ്പെട്ട് യുവാവ് മരിച്ചു. ബാലരാമപുരം ആറാലുംമൂട് മേക്കുംകര അഴകറത്തല എച്ച്.എസ്.മൻസിലിൽ അബ്ദുൾ സലാമിന്റെയും താജുനിസയുടെയും മകൻ ഷെഫീഖ്(34)അണ് മരിച്ചത്. ഞായർ രാത്രി ഒൻപതരയോടെ ആമച്ചലിലാണ് സംഭവം.
വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഷെഫീഖ് ഇടുങ്ങിയ വഴിയിലേക്ക് കടന്ന കാർ പിന്നോട്ട് വരുന്നതിന് സൈഡ് പറഞ്ഞുകൊടുക്കയായിരുന്നുവെന്നാണ് വിവരം.
പിന്നിലേക്ക് വന്ന കാർ ഷെഫീഖിനെ ഇടിച്ച് തോട്ടിലേക്ക് മറിയുകയായിരുന്നു. കാറിനടയിൽപ്പെട്ട് പരുക്കേറ്റ ഷഫീഖിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
വാഹനത്തിന്റെ ഡ്രൈവർ സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. ഡ്രൈവറെ കണ്ടെത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുവെന്ന് പൊലീസ് അറിയിച്ചു.|ഷെഫീഖ് ചാല ഹാർഡ്വെയർ സ്ഥാപനത്തിൽ ജീവനക്കാരനാണ്. ഭാര്യ റസിയ. ഇസാന, ഇസ്താൻ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക