താന്‍ ഒരു ഏകഛത്രാധിപതിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൂട്ടായ്മയെ കേന്ദ്രീകരിച്ചുകൊണ്ട് കാര്യങ്ങള്‍ നീക്കുന്ന ഒരു പാര്‍ട്ടിയാണ് സിപിഐഎമ്മെന്നും മുഖ്യമന്ത്രി പറഞ്ഞു. താന്‍ പണ്ടെന്തായിരുന്നു ഇപ്പോഴും അത് തന്നെയാണ്. തനിക്ക് തുല്ല്യമായും തുടര്‍ച്ചയായും നില്ക്കുന്ന ഒട്ടേറെ പേര് പാര്‍ട്ടിയിലുണ്ട് എന്നാല്‍ അവരുടെ പേരുകള്‍ ഇപ്പോള്‍ പറയുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഞങ്ങള്‍ കൂട്ടായ്മയെ കേന്ദ്രീകരിച്ചുകൊണ്ടാണ് കാര്യങ്ങള്‍ നീക്കുന്നത്. കൂട്ടായ്മയുടെ ഭാഗമായുള്ള എതിര്‍പ്പകള്‍ വരുമ്പോള്‍ അത് കൂട്ടായ്മയ്ക്ക് നേതൃത്വം കൊടുക്കുന്ന ആളിലേക്ക് വരുക സ്വാഭാവികമാണ്.
തിരുത്തേണ്ട കാര്യങ്ങള്‍ ഉണ്ടായാല്‍ അതിനെ തിരുത്താന്‍ കെല്‍പ്പുള്ള പാര്‍ട്ടിയാണ് സിപിഐഎം. അതാരായാലും തിരുത്തും. പിണറായി വിജയനെ തിരുത്താന്‍ പാര്‍ട്ടിക്കോ, സര്‍ക്കാരിനോ കഴിയില്ലെന്നൊക്കെ പറയുന്നത് തെറ്റാണ്. തിരുത്തേണ്ടതായ കാര്യങ്ങള്‍ വന്നാല്‍ തിരുത്തല്‍ ഉറപ്പാണ്. നിങ്ങള്‍ അത്തരം കാര്യങ്ങള്‍ ചെയ്യുന്നുണ്ടോ എന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തന്നെ മാത്രം കേന്ദ്രീകരിച്ചുകൊണ്ടല്ല സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നത്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലുമുള്ള അനേകം നേതാക്കള്‍ പ്രചാരണത്തില്‍ സജീവമാണ്. തെരഞ്ഞെടുപ്പില്‍ വ്യക്തിപരമായ ഉത്തരവാദിത്തമോ, നേട്ടമോ ഒന്നുമില്ല. അത് ഒരു വ്യക്തയിലേക്ക് ചുരുക്കലായി പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക