ഇരട്ട വോട്ട് ആരോപണത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് ചേർത്ത വോട്ടിനെപ്പറ്റിയാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചതെന്നും എന്നാൽ സംഘടിതമായ ഒരു നീക്കം നടന്നതായി ആക്ഷേപമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ട്രാക്ടര്‍ ചിഹ്നത്തില്‍ പ്രചാരണം ആരംഭിച്ച് പി.ജെ. ജോസഫ്
എല്ലാ ജില്ലകളിലും പൊതുയോഗത്തിന് വലിയ ജനാവലി എത്തുന്നു. ഇടത് പക്ഷത്തിന്റെ ജനകീയ അടിത്തറ വിപുലമായിരിക്കുന്നു. എല്ലാവരും അവരുടെ അഭിപ്രായങ്ങൾ പരസ്യമായി പ്രകടിപ്പിക്കുന്ന നില വരുന്നു. ജനങ്ങൾ ആവേശത്തിൽ. സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികൾക്കും നല്ല രീതിയിലുള്ള തുടർച്ച വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു.
തെരഞ്ഞെടുപ്പ് അടുക്കും തോറും കോണ്‍ഗ്രസ് ക്ഷയിക്കുന്നു. പല നേതാക്കളും കോണ്‍ഗ്രസ് വിടുന്നു. പലരും ബിജെപിയിലേക്ക് പോകുന്നു. കോണ്‍ഗ്രസിലെ പ്രമുഖർ തന്നെ മനം മടുത്ത് പുറത്ത് വരുന്നു. കെ.സി റോസക്കുട്ടി പാർട്ടി വിട്ടത് സ്ത്രീവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചെന്നാണ് അവർ പറഞ്ഞത്. മതനിരപേക്ഷതയെ തള്ളി വർഗീയതയെ തലോലിക്കുകയാണ് കോണ്‍ഗ്രസ്. കോൺഗ്രസ് സ്ത്രീകളെ അവഗണിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക