ഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തിയിലെ അസ്വാരസ്യത്തെ തുടര്‍ന്ന് സുരക്ഷ മുന്‍കരുതല്‍ ചുണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ചൈനീസ് ആപ്പുകളില്‍ ഒന്നായ പബ്ജി ഉടന്‍ മടങ്ങിയെത്തിയേക്കും.
ആപ്പ് തിരികെ കൊണ്ടുവരുന്നതിനായി പബ്ജി മൊബൈലിന്റെ മാതൃസ്ഥാപനമായ ക്രാഫ്റ്റണിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയതത്.
എന്നാല്‍ പബ്ജി തിരികെ വരുന്നതായ ഔദ്യോഗികമായ സ്ഥിരീകരണങ്ങള്‍ ഒന്നും ഇതേവരെ പുറത്തുവന്നിട്ടില്ല. പബ്ജി വീഡിയോകല്‍ ഉള്‍പ്പെടുത്തി ഒരു യുട്യൂബ് ചാനല്‍ നടത്തുന്ന ഗോഡ് നിക്സണ് എന്നറിയപ്പെടുന്ന ലവ് ശര്‍മ്മയാണ് തന്റെ യുടൂബ് വീഡിയോയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
പബ്ജി പുനരാരംഭിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഗ്രീന്‍ സിഗ്നല്‍ നല്‍കിയെന്നായിരുന്നു ഗോഡ് നിക്സണ് തന്റെ സമീപകാല വീഡിയോകളില്‍ ഒന്നില്‍ പറഞ്ഞത്. ആപ്പ് എന്ന് തിരികെവരും എന്നത് സംബന്ധിച്ച് തിയതികളില്‍ വ്യക്തത ലഭിച്ചിട്ടില്ലെന്നും എന്നാല്‍ ആപ്പുകള്‍ മടങ്ങിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത രണ്ട് മാസങ്ങള്‍ പബ്ജി പ്രേമികളെ സംബന്ധിച്ച് ആശ്വസിക്കാവുന്നതാണെന്നായിരുന്നു മറ്റൊരു യുട്യൂബറുടെ പ്രസ്താവന. എന്നാല്‍ ഇത് എന്ന് എത്തുമെന്നതിനെ കുറിച്ച് ഒരു വ്യക്തത നല്കാന് ആരും ഇതേവരെ തയ്യാറായിട്ടില്ല.
തങ്ങള്‍ പബ്ജി ഇന്ത്യയെ യാഥാര്‍ത്ഥ്യമാക്കുവാനുള്ള ശ്രമത്തിലാണെന്നായിരുന്നു വിഷയത്തോടുള്ള ക്രാഫ്റ്റണ്‍ വക്താവായ സീന്‍ ഹ്യൂനിന് സോണിന്റെ പ്രതികരണം. എന്നാല്‍ ആപ്പ് എന്ന് പുറത്തുവരുമെന്നോ, അതിന്റെ തിയതിയോ നിലവില്‍ പ്രഖ്യാപിക്കാന്‍ കഴിയില്ല.
തങ്ങള്‍ ഇന്ത്യന്‍ വിപണിയെ നിരീക്ഷിക്കുകയാണ്. അതുകൊണ്ട് തന്നെ തങ്ങളുടെ ഭാഗത്ത് നിന്നും പരിശ്രമം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് സുരക്ഷ ഭീഷണിയുണ്ടെന്നും അതിന്റെ മുന്‍കരുതല്‍ നടപടിയെന്നോണം ചൈനീസ് ആപ്പുകള്‍ നിരോധിക്കേണ്ടതുണ്ടെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പബ്ജി ആപ്പിന് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയത്.
പബ്ജി കൂടാതെ മറ്റ് നൂറോളം ആപ്പുകളും കേന്ദ്രം നിരോധിച്ചിരുന്നു. ഐടി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമായിരുന്നു നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക