നാലരവയസ്സുകാരിയുടെ കൊലപാതകത്തില്‍ പ്രതിയായ വളര്‍ത്തമ്മ 30 വര്‍ഷത്തിനുശേഷം വീണ്ടും പോലീസ് പിടികൂടി. രണ്ടാംപ്രതിയായ മംഗളൂരു പഞ്ചമുകില്‍ സ്വദേശിനി ബീന എന്ന ഹസീനയാണ് (49) പിടിയിലായത്. ജയിലിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങി ഒളിവില്‍പ്പോവുകയായിരുന്നു.
1991-ലാണ് കേസിനാസ്പദമായ സംഭവം. തെരുവില്‍ കഴിയുന്ന കുട്ടിയുടെ അമ്മയില്‍നിന്ന് വളര്‍ത്താമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഏറ്റെടുക്കുകയും ബീനയും കാമുകനും ചേര്‍ന്ന് കോഴിക്കോട്ടേ ലോഡ്ജില്‍വെച്ച് കുട്ടിയെ പൊള്ളലേല്‍പ്പിക്കുകയും മര്‍ദിക്കുകയുമായിരുന്നു. പരുക്കേറ്റ കുട്ടി ചികിത്സയിലിരിക്കവേ മരിച്ചു.
സംഭവത്തെത്തുടര്‍ന്നാണ് അറസ്റ്റിലായ ഇവര്‍ മൂന്നുമാസം ജയിലില്‍ കഴിയുകയും ജാമ്യത്തിലിറങ്ങിയശേഷം ഒളിവില്‍ പോവുകയുമായിരുന്നു. അതേസമയം, ഒന്നാംപ്രതി ഗണേഷ് (54) ഇപ്പോഴും ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക