ആലപ്പുഴ: അരിത ബാബുവിനെതിരെയാണ് പരിഹാസമുയർന്നത്. പ്രാരാബ്ധമാണ് മാനദണ്ഡമെങ്കിൽ അത് നേരത്തെ പറയണമെന്നും ആരിഫ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന എൽഡിഎഫ് വനിതാ സംഗമത്തിലായിരുന്നു ആരിഫിന്റെ പരിഹാസം. ക്ഷീരകർഷകയായ അരിത ബാബുവിന് ഇതിന് മുൻപും തന്റെ തൊഴിലിന്റെ പേരിൽ പരിഹാസം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സ്ഥാനാർത്ഥി തന്നെ വ്യക്തമാക്കി.
അഞ്ച് വർഷം മുൻപ് പാൽകാരിയായി തന്നെയാണ് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചതെന്നും അല്ലാതെ ക്ഷീര സംഘത്തിന്റെ തെരഞ്ഞെടുപ്പിലേക്ക് അല്ലായിരുന്നുവെന്നും അരിത പറഞ്ഞു. കഷ്ടപ്പെടുന്നവരെ അധിക്ഷേപിക്കുന്ന രീതിയാണ് സിപിഐഎമ്മിനെങ്കിൽ കോൺഗ്രസിന് കഷ്ടപ്പെടുന്നവരേയും സാധാരണക്കാരേയും അംഗീകരിക്കുന്ന രീതിയാണെന്നും അരിത ബാബു കൂട്ടിച്ചേർത്തു.
ഈ വിഷയത്തിൽ നടപടി സ്വീകരിക്കുന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിക്കുമെന്നും താൻ പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും അരിത ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക