മുസ്ലിം ലീഗ് പ്രവർത്തകൻ ഷിനോസ് കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ സിപിഐഎം പ്രവർത്തകന്റെ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചു. കൂടാതെ കൊലപാതകത്തിൽ ഗൂഢാലോചന നടത്തിയതുൾപ്പെടെയുള്ള തെളിവ് ലഭിച്ചതായാണ് സൂചന.
ഫോൺ വിശദ പരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറി. മറ്റ് പ്രതികൾക്കായുള്ള അന്വേഷണംം ഊർജിതമാക്കിയിട്ടുണ്ട്. കേസിൽ ആകെ 25 പ്രതികളാണുള്ളത്. ഇതിൽ പതിനൊന്ന് പേർ കൊലപാതകത്തിൽ നേരിട്ടും ബാക്കി പതിനാല് പേർ ഗൂഢാലോചനയിൽ പങ്കെടുത്തവരുമാണെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക