വട്ടിയൂർക്കാവിൽ വീണ നായരുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ വിറ്റ സംഭവത്തിൽ പാർട്ടി അന്വേഷണം ആരംഭിച്ചു. അന്വേഷണം നടത്തുന്നത് തിരുവനന്തപുരം ഡിസിസിയാണ്. പ്രചാരണത്തിൽ അലംഭാവം കാട്ടുകയും പോസ്റ്ററുകൾ ഉപയോഗിക്കാതെ ആക്രിക്കടയിൽ വിൽക്കുകയും ചെയ്ത സംഭവത്തിൽ കർശന നടപടയുണ്ടാകുമെന്നാണ് സൂചന.
വിദേശത്തേക്ക് കടക്കാൻ 20 ശ്രീലങ്കൻ വംശജർ കൊച്ചിയിൽ എത്തിയിരുന്നതായി സൂചന
ഇന്നലെയാണ് നന്ദൻകോടുളള ആക്രിക്കടയിൽ വീണ നായരുടെ പ്രചാരണത്തിനായി അച്ചടിച്ച 50 കിലോ പോസ്റ്ററുകൾ വിൽപ്പനയ്ക്കായി എത്തിച്ചത്. ഇവ കുറവൻകോണം മേഖലയിൽ പ്രചരണത്തിനായി വിതരണം ചെയ്ത പോസ്റ്ററുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക