തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ വൈറല്‍ ഡാന്സിനേച്ചൊല്ലി വിദ്വേഷ പ്രചരണങ്ങള്‍ തുടരവെ പ്രതികരണവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ.
വെറും ഒരു ഡാന്‍സിലെ പങ്കാളികളുടെ ലിംഗമോ മതമോ ഒരു പ്രശ്നമല്ലെന്ന് പറഞ്ഞ ശശികല്ല, സമീപകാലത്തെ ചിലരുടെ സംഘടിത ശ്രമങ്ങളെ അത്ര നിഷ്കളങ്കമായി തള്ളിക്കളയാനും കഴിയുന്നില്ലെന്ന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
സൗഹൃദങ്ങളില്‍ മതം കയറ്റരുതെന്നും ജാനകി മതം മാറാതെ ജാനകിയായി തന്നെ തുടരണമെന്നും ഹിന്ദുഐക്യവേദി നേതാവ് സൂചിപ്പിച്ചു. എഴുത്തുകാരി മാധവിക്കുട്ടിയുടെ മതംമാറ്റം പരോക്ഷമായി പരാമര്‍ശിച്ചാണ് സംഘ്പരിവാര്‍ നേതാവിന്റെ പരാമര്‍ശം.
രാഷ്ട്രീയ നേതാവും വാഗ്മിയും മതപണ്ഡിതനുമായ ഒരു വ്യക്തിയുമായിച്ചേര്‍ന്ന് ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കുമ്പോഴേക്കും മലയാള തറവാട്ടു മുറ്റത്തെ നീര്‍മാതളം’ പര്ദ്ദക്കുള്ളിലായിക്കഴിഞ്ഞിരുന്നു.
ഖുറാന് വര മത്സരത്തില്‍ പങ്കെടുത്ത് സമ്മാനം വാങ്ങിയ കോഴിക്കോട്ടുകാരിയായ ചിത്രകാരിയും ആറുമാസം കഴിയും മുന്‍പ് കലിമ’ ചൊല്ലിയിരുന്നു.
വൈക്കത്തപ്പന് കാണിക്കയിട്ട് പഠിക്കാന്‍ വണ്ടികയറിയ ഹോമിയോ വിദ്യാര്‍ത്ഥിനി ഒതുക്കത്തോടെ’ ഒതുക്കുങ്ങലില്‍ ഒതുക്കപ്പെട്ടത് റൂം മേറ്റ്സിന്റെ കഴിവിലായിരുന്നു. വര്‍ഷങ്ങളായി അന്നം വെച്ചു തരുന്ന പാചകക്കാരനെ ഇസ്ലാമിന്റെ മഹത്വം മനസ്സിലാക്കി കൊടുക്കാന്‍ കഴിയാത്തവരെ കുറ്റപ്പെടുത്തിയ മതപണ്ഡിതന്റെ ഗീര്‍വാണവും നമ്മള് കേട്ടതാണല്ലോ.
അതുകൊണ്ട് സൗഹൃദങ്ങളില്‍ മതം കാണരുത് ഒപ്പം സൗഹൃദങ്ങളില്‍ മതം കയറ്റുകയുമരുത്. ജാനകിക്കുട്ടി എന്നും ജാനകിക്കുട്ടിയായി അടിച്ചു പൊളിക്കട്ടെ മോളുടെ ചടുല ചലനങ്ങള്‍ സൂപ്പര്‍ എന്ന് പറയാതിരിക്കാന്‍ വയ്യ.
മാതാപിതാക്കളുടെ അഭിമാനമായി ഒരു നല്ല ഡോക്റ്ററായും ഒരു നല്ല കലാകാരിയായും അറിയപ്പെടണം. നവീന്‍ റസാക്കും മിടുക്കന് തന്നെ. തികച്ചും ആകര്‍ഷകമാണ് ആ ചുവടുവെപ്പുകള്‍ .
നല്ല ഭാവിയുണ്ട്. കലയിലും വൈദ്യശാസ്ത്രത്തിലും ഒപ്പം തിളങ്ങട്ടെ. അങ്ങനെ ഉയര്‍ന്ന വന്ന എല്ലാ സംശയങ്ങള്‍ക്കും സ്വയം ഉത്തരം നല്‍കണമെന്നും സംഘ്പരിവാര്‍ നേതാവ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക