കടമ്പഴിപ്പുറം വായില്യാംകുന്ന് ക്ഷേത്ര പരിസരത്തെ സിനിമാ ചിത്രീകരണം തടഞ്ഞ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. കടമ്പഴിപ്പുറം സ്വദേശികളായ സുബ്രഹ്മണ്യൻ, ബാബു, ശ്രീജിത്ത്, സച്ചിദാനന്ദൻ, ശബരീഷ് എന്നിവരാണ് അറസ്റ്റിലായത്. അതിക്രമിച്ച് കടക്കൽ, നിയമ വിരുദ്ധമായി സംഘംചേരൽ, അക്രമം ഉണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. സമൂഹ മാധ്യമങ്ങളിൽ ചർച്ചയായ നവീൻ-ജാനകി നൃത്ത രംഗത്തിന് തൊട്ടുപിറകെയാണ് പാലക്കാട് സിനിമാ ചിത്രീകരണം തടഞ്ഞത്.
ക്ഷേത്ര ഭാരവാഹികളുടെ ഉൾപ്പടെ മുൻകൂർ അനുമതി വാങ്ങി നടത്തിയ, നീയാം നദി എന്ന സിനിമ ചിത്രീകരണത്തിന്റെ ആദ്യ ദിവസമാണ് സംഘർഷമുണ്ടായത്. ഹിന്ദു-മുസ്ലിം പ്രണയകഥ പ്രമേയമാക്കിയ ചിത്രത്തിന് ഒരിടത്തും ചിത്രീകരിക്കാൻ അനുമതി നൽകില്ലെന്ന് ആർഎസ്എസ് പ്രവർത്തകർ ഭീഷണി മുഴക്കിയതായി അണിയറക്കാര്‍ പറഞ്ഞു.
ചിത്രീകരണ സംഘത്തിലുള്ള കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് പരിക്കേറ്റു. ക്ഷേത്ര പരിസരത്ത് സംഘർഷം ഉണ്ടായതോടെ പൊലീസ് ഇടപെട്ട് ഷൂട്ടിംഗ് മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക