ജില്ലയില്‍ കോഴിയിറച്ചി വില കുതിച്ചുയരുന്നു. കിലോക്ക് 165 രൂപയിലധികം വില്ക്കാന് പാടില്ലെന്നാണ് അധികാരികള്‍ നേരത്തെ വ്യാപാരികള്‍ക്ക് നല്കിയ നിര്‍ദേശമെങ്കിലും ഇപ്പോള്‍ വില ദിവസംതോറും ഉയര്‍ന്നുവരുകയാണ്. കിലോക്ക് 220 രൂപയും കടന്ന് വില കുതിക്കുകയാണ്. ചില സ്ഥലങ്ങളില്‍ വ്യാപാരികളും ഉപഭോക്താക്കളും തമ്മില്‍ വാക്കുതര്‍ക്കവും പതിവായിട്ടുണ്ട്. വിഷുവും റമദാന് വ്രതവുമെല്ലാം അടുത്ത സമയത്തുള്ള വിലവര്‍ധനവിനെതിരെ പ്രതിഷേധവും വ്യാപകമായിട്ടുണ്ട്.
കോഴി ഇറച്ചിക്ക് ആവശ്യക്കാര്‍ വര്‍ധിച്ചതും ആളുകള്‍ കോഴിയിറച്ചി കൂടിയതോതില്‍ വാങ്ങാന്‍ തുടങ്ങിയതും വിലവര്‍ധനവിന് കാരണമായി പറയപ്പെടുന്നു. ആവശ്യമായതിെന്റ 20 ശതമാനംപോലും ഇവിടെ കോഴി ഉല്പാദിപ്പിക്കുന്നിെല്ലന്നാണ് കണക്ക്.
വന്‍കിട കമ്ബനികളാണ് കോഴികള്‍ നല്‍കുന്നത്. നേരത്തെ ഇവര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് കോഴികളെ കൊണ്ടുവന്ന് നല്‍കുകയായിരുന്നു ചെയ്തിരുന്നത്. ഇപ്പോള്‍ സംസ്ഥാനത്തുതന്നെ ഒട്ടേറെ കര്‍ഷകര്‍ വന്‍കിട കമ്ബനികള്‍ക്ക് വേണ്ടി കോഴി വളര്‍ത്തുന്നുണ്ട്. ഇത്തരത്തിലുള്ള ഫാമുകളില്‍നിന്നാണ് ഇപ്പോള്‍ സംസ്ഥാനത്ത് പ്രധാനമായി കോഴികളെ വിതരണം ചെയ്യുന്നത്. അതിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കോഴിയിറച്ചി വില അനിയന്ത്രിതമായി വര്‍ധിക്കാന്‍ കാരണം ഫാം ഉടമകളാണെന്ന ആരോപണവുമായി വ്യാപാരികളും രംഗത്തെത്തി.
തമിഴ്നാട്ടില്‍നിന്ന് കോഴി വരുന്നില്ലെന്ന് പറഞ്ഞ് കൃത്രിമമായി വില വര്‍ധിപ്പിക്കുകയായിരുന്നു എന്നും വ്യാപാരികള്‍ ആരോപിച്ചു. ഈ നീക്കത്തിനെതിരെയും കൃത്രിമ വിലവര്‍ധനക്കും അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക