രാജ്യത്ത് കോവിഡ് വ്യാപനം അതി രൂക്ഷമാകുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തിലധികം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ ചില നഗരങ്ങളിലും ജില്ലകളിലും ലോക്ഡൗണിന് സമമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ തുടരുന്ന സാഹചര്യം പരിഗണിച്ച് നിയന്ത്രണങ്ങള്കടുപ്പിക്കുന്നതിനോടൊപ്പം, ഏത്രയും വേഗം സമ്ബൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുള്ളത് അഞ്ച് സംസ്ഥാനങ്ങളാണ്. മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക എന്നിവയാണ് .
മഹാരാഷ്ട്രയില്‍ സമ്ബൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താതെ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സമഗ്ര കക്ഷി അവലോകന യോഗത്തിന് ശേഷം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ഒരു ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശനിയാഴ്ച വൈകിട്ട് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. എല്ലാ സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, സാംസ്കാരിക, മതപരമായ ഒത്തുചേരലുകള്‍ മറ്റൊരു മുന്നറിയിപ്പ് വരുന്നത് വരെ നിരോധിച്ചിരിക്കുകയാണ്. നിലവില്‍ ലോക്ക് ഡൗണിലേക്ക് നീക്കില്ലെന്ന് പറയുമ്ബോഴും ഇപ്പോഴത്തെ സാഹചര്യം തുടര്‍ന്നാല്‍ അടച്ചിടുക എന്നതിനപ്പുറം മറ്റു മാര്‍ഗങ്ങളില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.
ഉത്തര്‍പ്രദേശ് ആണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചേക്കാവുന്ന മറ്റൊരു സംസ്ഥാനം. ഇവിടെ കോവിഡ് വ്യാപനം തടയാനായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മീററ്റ്, ഗാസിയാബാദ്, നോയിഡ, വാരണാസി, കാണ്‍പൂര്‍, പ്രയാഗ്രാജ്, ബറേലി ജില്ലകളില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ, ആരാധനാലയങ്ങളില്‍ ഒരേസമയം അഞ്ചില്‍ കൂടുതല്‍ പേര് പ്രവേശിക്കുന്നത് നിരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മധ്യപ്രദേശ് സര്‍ക്കാര്‍ 11 ജില്ലകളിലായി വാരാന്ത്യ ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുകയാണ്. ഏപ്രില്‍ 19 വരെ, ബര്‍വാനി, രാജ്ഗഡ്, വിദിഷ, ഇന്‍ഡോര്‍ സിറ്റി, റൗ നഗര്‍, മാഹു നഗര്‍, നര്‍സിംഗ്പുര്‍, ഷാജാപുര്‍, ഉജ്ജൈന്‍ എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയ ലോഡ്കൗണ്‍ നീട്ടി.
കര്‍ണാടകയിലും സ്ഥിതി വ്യത്യസ്തമല്ല. രാവിലെ 10 മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ ബെംഗളൂരു, മൈസൂരു, മംഗളൂരു, കലബുറഗി, ബിദാര്‍, തുംകുരു, ഉഡുപ്പി, മണിപ്പാല്‍ എന്നിവയുള്‍പ്പെടെ കര്‍ണാടകയിലെ ഏഴ് ജില്ലകളില്‍ 10 ദിവസത്തെ കൊറോണ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 10 മുതലാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. ഏപ്രില്‍ 20 വരെ നിയന്ത്രണങ്ങള്‍ നിലനില്ക്കും.
അതേസമയം, സമ്ബൂര്‍ണ ലോക്ക് ഡൗണിനെ കുറിച്ച് ചിന്തിക്കുന്നില്ലെങ്കിലും, കേരളത്തിലും സമാന സാഹചര്യമാണ് നിലവിലുള്ളതെന്നാണ് വിലയിരുത്തല്‍. ഇതിനിടെ തൃശൂര്‍ പൂരം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിനിടെ, കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൃശൂര്‍പൂരം നിയന്ത്രണങ്ങളോടെ നടത്തിയില്ലെങ്കില്‍ സംസ്ഥാനത്തെ കാത്തിരിക്കുന്നത് വന്‍ വിപത്തായിരിക്കുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് പുറത്ത് വന്നിട്ടുണ്ട്. പൂരം സാധാരണപോലെ നടത്താനുള്ള തീരുമാനം പുനപരിശോധിക്കണമെന്നാണ് നിലവിലെ സാഹചര്യത്തില്‍ തൃശൂര്‍ ഡിഎംഒ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.സാധാരണപോലെ പൂരം നടന്നാല്‍ അപകടകരമായ സ്ഥിതിയിലേക്ക് സംസ്ഥാനംഎത്തുമെന്നും,ഒന്നര വര്‍ഷമായി സംസ്ഥാനം നടത്തുന്ന കോവിഡ് പ്രതിരോധമെല്ലാം ഇതോടെ പാളിപ്പോകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കൂടാതെ 20,000 പേര്‍ക്കെങ്കിലും രോഗബാധയുണ്ടാകുമെന്നും 10 ശതമാനം രോഗികള്‍ മരണം വരെ സംഭവിക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.പൂരം നടത്തിപ്പില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുന്നില്ലെങ്കില്‍ ഉത്തരവാദിത്വം ആരോഗ്യവകുപ്പിന് ആയിരിക്കില്ലെന്നാണ് ഡിഎംഒയുടെ നിലപാട്.
അതേസമയം പൂരം ആചാരങ്ങളെല്ലാം പാലിച്ച് നടത്തണമെന്നാണ് ദേവസം ബോര്‍ഡുകളുടെ നിലപാട്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ജനങ്ങള്‍ ടിവിയിലൂടെ പൂരം കാണാന്‍ തയാറാകണമെന്നുമാണ് ദേവസ്വം പ്രതിനിധികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനിടെ, പൂരം തകര്‍ക്കാന്‍ ഡിഎംഒ ശ്രമിക്കുകയാണെന്ന ആരോപണവുമായി പാറമേക്കാവ് ദേവസ്വം രംഗത്തെത്തിയിട്ടുണ്ട്. പൂരത്തിന് ആളുകളെ നിയന്ത്രിക്കണമെന്ന ഡിഎംഒയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചതിന് പിന്നാലെയാണ് പാറമേക്കാവിന്റെ ആരോപണം.ഊതിപ്പെരുപ്പിച്ച കണക്കാണ് ഡിഎംഒ സര്‍ക്കാരിന് നല്‍കിയിരിക്കുന്നതെന്നും, പൂരത്തിന് ആളുകളെ നിയന്ത്രിക്കാന്‍ ദേവസ്വങ്ങള്‍ തയാറാണെന്നും. ആചാരങ്ങളെല്ലാം പാലിച്ച് പൂരം നടത്തണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും പാറമേക്കാവ് ദേവസ്വം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക