സുപ്രീം കോടതിയില്‍ വിചാരണ വീഡിയോ കോണ്‍ഫറന്‍സിലൂടെ. കോവിഡ് ബാധിച്ച് പകുതിയിലേറെ ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതോടെയാണിത്. ജഡ്ജിമാര്‍ വീടുകളില്‍ ഇരുന്ന് വീഡിയോ കോണ്‍ഫറെന്‍സിലൂടെ കേസ്സുകള്‍ കേള്‍ക്കും.
ഇത് കാരണം വൈകിയാണ് കോടതി നടപടികള്‍ ഇന്ന് ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ 44 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി അറിയുന്നു. മുഴുവന്‍ കോടതി മുറികളൂം അണുവിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
പകുതിയിലധികം ജീവനക്കാര്‍ നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക