പാകിസ്ഥാന് ക്രിക്കറ്റ് ടീം നായകന് ബാബര്‍ അസമിനെ ഇന്ത്യന്‍ സൂപ്പര്‍താരം സച്ചിന് ടെന്‍ഡുല്‍ക്കറിനോട് ഉപമിച്ച് മുന്‍ പാക് താരം അക്വിബ് ജാവേദ്. സച്ചിനെ പോലെ ബാബറിന് ദൗര്ബല്യങ്ങളൊന്നുമില്ലെന്നും സാങ്കേതികത്തികവിന്റെ കാര്യത്തില്‍ ബാബര്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയേക്കാള് കേമനാണെന്നും ജാവേദ് പറഞ്ഞു.
‘ബാബര്‍ അസമുമായി താരതമ്യം ചെയ്യുമ്പോള്‍ ഷോട്ടുകളിലെ വൈവിദ്ധ്യം കൊണ്ട് ശ്രദ്ധേയനാണ് കോഹ്ലി. പക്ഷേ, കോഹ്ലിയുടെ ദൗര്‍ബല്യമായി എടുത്തുപറയാവുന്ന ഒരു മേഖലയുണ്ട്. പന്തു സ്വിംഗ് ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ കോഹ്ലി അപകടത്തില്ച്ചാടുന്നത് പതിവാണ്. ഇംഗ്ലണ്ടിന്റെ ജയിംസ് ആന്ഡേഴ്സനേപ്പോലുള്ളവരുടെ പന്തുകള്‍ ഉദാഹരണം.’
‘എന്നാല്‍, ബാബര്‍ അസമിനെ നോക്കൂ. ഇത്തരം ദൗര്‍ബല്യങ്ങളൊന്നും ചൂണ്ടിക്കാട്ടാനില്ല. സച്ചിന് തെന്ഡുല്ക്കറിനേപ്പോലെ തന്നെ. സാങ്കേതികത്തികവിന്റെ കാര്യത്തിലും ബാബര്‍ അസം കോഹ്ലിയേക്കാള് കേമനാണ്.’
‘കോഹ്ലിയെ പോലെ കായികക്ഷമത കാത്തു സൂക്ഷിക്കാന്‍ കൂടി കഴിഞ്ഞാല്‍ അദ്ദേഹത്തേക്കാള്‍ മികച്ച താരമാകാന്‍ അസമിനു കഴിയും.
സ്വിംഗ് ചെയ്യുന്ന പന്തുകളില്‍ അപകടത്തില്‍ ചാടാതിരിക്കാന്‍ കൂടുതല്‍ സാങ്കേതികത്തികവ് സ്വന്തമാക്കാന്‍ കോഹ്ലിക്ക് അസമിനെ കണ്ടു പഠിക്കാം’ ജാവേദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക