എം.എ യൂസഫലിയുടെ അപകടത്തില്‍ തകര്‍ന്ന ഹെലികോപ്ടര്‍ അപകടസ്ഥലത്ത് നീന്നും നീക്കി. ഹെലികോപ്ടര്‍ പനങ്ങാട് നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് നീക്കിയത് വ്യോമയാന മന്ത്രാലയത്തിലെ വിദഗ്ധര്‍ പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷമാണ്.
പെട്രോൾ പമ്പിൽ ഏറ്റുമുട്ടല്‍; രണ്ട് പേർക്ക് കുത്തേറ്റു
ചതുപ്പില്‍ കിടന്ന ഹെലികോപ്ടര്‍ പുലര്‍ച്ചെയോടെയാണ് ക്രെയിനുപയോഗിച്ച് ഉയര്‍ത്തിയതിന് ശേഷം ഹെലികോപ്ടര്‍ റോഡുമാര്‍ഗം നെടുമ്പാശേരിയിലെത്തിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിതൃസഹോദരനെ കാണുവാനുള്ള യാത്രയ്ക്കിടെ ഞായറാഴ്ചയാണ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത് യൂസഫലിയും ഭാര്യയും ഉൾപ്പെടെ ആറ് പേരാണ്. കൂടാതെ കനത്ത മഴയും കാറ്റും പ്രദേശത്ത് ഉണ്ടായിരുന്നു. പൈലറ്റിന്റെ മൊഴി യന്ത്രത്തകരാർ കാരണമാണ് അടിയന്തര ലാൻഡിങ് നടത്തിയതെന്നായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക