കൊവിഡ് വ്യാപനത്തിനിടയില്‍ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ വ്യാപകമാവാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്കി. ഇതേക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും വേണം. കൊവിഡിനെക്കാള്‍ മരണ നിരക്ക് കൂടിയ ഇത്തരം രോഗങ്ങള്‍ പടരുന്നത് തടയാന്‍ ആരോഗ്യ വകുപ്പിലെ പകര്‍ച്ച വ്യാധി നിയന്ത്രണ വിഭാഗം പ്രത്യേകം ജാഗ്രത പുലര്‍ത്തണം. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ പൊതുകിണറുകളിലെ വെള്ളം പരിശോധിച്ച് അവയുടെ ഉപയോഗക്ഷമത ഉറപ്പുവരുത്തണമെന്നും ഡിഡിഎംഎ ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.
ബ്രാലെറ്റും ഷോര്‍ട്ട്സും ധരിച്ച് മാലിദ്വീപിലെ കടലും സൂര്യാസ്തമയവും ആസ്വദിച്ച് ജാന്‍വി കപൂര്‍
കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൊവിഡ് ഇതര രോഗങ്ങള്‍ക്കുള്ള ചികിത്സ മുടങ്ങിപ്പോവാതിരിക്കാന് ആരോഗ്യ സ്ഥാപനങ്ങള്‍ പ്രത്യേകം ക്രമീകരണം ഉണ്ടാക്കണം. ഓരോ ആശുപത്രിയിലെയും സൗകര്യങ്ങള്‍ വിലയിരുത്തി അതിനനുസരിച്ചുള്ള ചികിത്സാ പദ്ധതി തയ്യാറാക്കണം. ജില്ലയില്‍ കൊവിഡ് കേസുകള്‍ രൂക്ഷമാകുന്ന സാഹചര്യമുണ്ടാവുകയാണെങ്കില്‍ അതിനെ നേരിടുന്നതിനാവശ്യമായ ആരോഗ്യ പ്രവര്‍ത്തകരുടെ ലഭ്യത ആരോഗ്യ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. ആവശ്യമായ സ്ഥലങ്ങളില്‍ സ്റ്റാഫിനെ നിയോഗിക്കണം. ഇതിനായി നേരത്തേ ഉണ്ടായിരുന്ന കൊവിഡ് ബ്രിഗേഡ് പുനസ്ഥാപിക്കണം. കൊവിഡ് ഡ്യൂട്ടിയില്‍ നിന്ന് ആരും മാറി നില്ക്കുന്ന സ്ഥിതിയുണ്ടാവരുതെന്നും യോഗം നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക