തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ ജലീലിനുളള അതേ ഉത്തരവാദിത്തം മുഖ്യമന്ത്രിയ്ക്കും ഉണ്ടെന്നുളള കാര്യം വ്യക്തമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധാര്‍മ്മിക ബോധം കൊണ്ടൊന്നുമല്ല ജലീല്‍ രാജിവച്ചത്.
ഇപ്പോഴും മന്ത്രി സ്ഥാനത്തിരുപ്പുണ്ടോയെന്ന് കോടതി ചോദിച്ചത് കൊണ്ടാണ് ജലീല്‍ രാജിവച്ചത്. സ്റ്റേ കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ധൃതി പിടിച്ച് ജലീല്‍ മന്ത്രിപദം ഒഴിഞ്ഞതെന്നും ചെന്നിത്തല ആരോപിച്ചു.
നാല് ദിവസം ധാര്‍മ്മികത കാശിക്ക് പോയിരുന്നോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. കടിച്ച് തൂങ്ങാന്‍ എല്ലാ ശ്രമങ്ങളും ജലീല്‍ നടത്തി. അതൊക്കെ പരാജയപ്പെട്ടപ്പോഴാണ് രാജിവയ്ക്കേണ്ട സാഹചര്യമുണ്ടായതെന്ന് എല്ലാവര്‍ക്കുമറിയാം. ഇനിയും സര്‍ക്കാര്‍ കോടതിയില്‍ പോട്ടെ, കോടതി തീരുമാനിക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക