മുംബൈ : മുകേഷ് അംബാനിയുടെ വീടിനു സമീപം ബോംബ് കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് സച്ചിന് വാസെയെ സര്‍വീസില്‍ നിന്നു നീക്കാനുള്ള നടപടികള്‍ മുംബൈ പൊലീസ് ആരംഭിച്ചു.
അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളടങ്ങിയ വാഹനം ഉപേക്ഷിക്കാന്‍ വാസെയ്ക്കൊപ്പം ഗൂഡാലോചനയില്‍ പങ്കെടുത്തതായി കരുതുന്ന വാസെയുടെ സഹപ്രവര്‍ത്തകനും മുന്‍ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് ഇന്‍സ്പെക്ടറുമായ റിയാസുദീന്‍ കാസിയെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. തെളിവു നശിപ്പിക്കാനും കാസി ശ്രമിച്ചതായി എന്‍ഐഎ കണ്ടെത്തി.
മാര്‍ച്ച് 13ന് എന്‍ഐഎ വാസെയും അറസ്റ്റ് ചെയ്തിരുന്നു. വാസെ ഇപ്പോള്‍ തലോജ ജയിലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക