സിഡ്നിയിലെ ദമ്ബതികള്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ ചീര പായ്ക്കറ്റില്‍ കൊടും വിഷമുള്ള പാമ്ബ്. അലക്സാണ്ടര്‍ വൈറ്റും ഭാര്യ അമേലി നീറ്റും തിങ്കളാഴ്ച സിഡ്നിയിലെ അല്‍ഡി സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ ചീര പായ്ക്കറ്റിനുള്ളിലാണ് പാമ്ബിന് കുഞ്ഞിനെ കണ്ടെത്തിയത്.
വിഷമുള്ള അപൂര്‍വ്വയിനം പാമ്ബാണിത്. പാമ്ബിന് കുഞ്ഞ് പായ്ക്കറ്റിനുള്ളില്‍ ഇഴഞ്ഞ് നടക്കുകയും ഇടയ്ക്കിടെ ചെറിയ നാവ് നീട്ടുകയും ചെയ്യുന്നുണ്ടായിരുന്നുവെന്ന് ദമ്ബതികള്‍ പറഞ്ഞതായി ദി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏകദേശം 20 സെന്റിമീറ്റര്‍ നീളമുള്ള പാമ്ബിന് കുഞ്ഞ് സൂപ്പര്‍മാര്‍ക്കറ്റിലെ ശീതീകരിച്ച ചീര പായ്ക്കറ്റിനുള്ളില്‍ സുഖനിദ്രയിലായിരുന്നു. ചീര വാങ്ങി പാമ്ബിന് കുഞ്ഞുമായി 10 മിനിറ്റ് നേരം സൈക്കിളില്‍ യാത്ര ചെയ്താണ് വൈറ്റ് വീട്ടിലെത്തിയത്. വീട്ടിലെത്തി വാങ്ങിയ സാധനങ്ങളുടെ പായ്ക്കറ്റ് അഴിക്കുന്നതിനിടെയാണ് പാമ്ബ് തല ഉയര്‍ത്തിയത്. ദമ്ബതികള്‍ സഹായത്തിനായി വന്യജീവി രക്ഷാ സംഘടനയായ WIRESനെ (വൈല്‍ഡ്ലൈഫ് ഇന്‍ഫര്‍മേഷന്‍, റെസ്ക്യൂ, എഡ്യൂക്കേഷന്‍ സര്‍വീസ്) വിവരം അറിയിച്ചു.
ഈസ്റ്റേണ്‍ ബ്രൗണ്‍ എന്നയിനം ഏറ്റവും വിഷമുള്ള പാമ്ബായിരുന്നു ഇത്. ഓസ്ട്രേലിയയിലെ ഏറ്റവും വിഷമുള്ളതും ആക്രമണകാരികളുമായ പാമ്ബാണ് ഈസ്റ്റേണ്‍ ബ്രൗണ്‍. ഓസ്ട്രേലിയന്‍ മ്യൂസിയത്തില്‍ നിന്നുള്ള വിവരം അനുസരിച്ച് ഇവയുടെ കടിയേറ്റാല്‍ കടുത്ത തലവേദന, കാഴ്ച മങ്ങല്‍, അസാധാരണമായ രക്തസ്രാവം എന്നിവയുണ്ടാകും. പാമ്ബിനെ വന്യജീവി ഉദ്യോഗസ്ഥര്‍ ഏറ്റെടുത്ത് കാട്ടിലേക്ക് തിരിച്ചയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക