തിരുവനന്തപുരം: കൊവിഡ് വ്യാപനം കൂടിയതോടെ സംസ്ഥാനം പ്രാദേശിക ലോക്ക്ഡൗണിലേക്ക്. വ്യാപക പരിശോധന, കര്‍ശന നിയന്ത്രണം, ഊര്‍ജിത വാക്സിനേഷന് എന്നീ മൂന്നു തലങ്ങളിലൂടെയുള്ള പ്രതിരോധമാണു ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. അതിനിടെ, വാക്സിന് ലഭ്യത കുറഞ്ഞതോടെ മെഗാ വാക്സിനേഷന് ക്യാമ്പുകളുടെ പ്രവർത്തനങ്ങൾ താളം തെറ്റിയ നിലയിലാണ്.
ഇനി ആർക്കും നിങ്ങളുടെ വാട്സ്ആപ്പ് ഡിലീറ്റ് ചെയ്യാം…!
ഇന്നും നാളെയുമായി രണ്ടര ലക്ഷം പേര്‍ക്കു കോവിഡ് പരിശോധന നടത്തുന്നതോടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുമെന്നാണ് ആശങ്ക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന അടിയന്തര അവലോകനത്തിലാണു രണ്ടു ദിവസം കൊണ്ട് രണ്ടര ലക്ഷം പേരില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്.
ജീവന് മാത്രമല്ല, ജീവിതോപാധിയും സംരക്ഷിക്കേണ്ടതുണ്ട്, സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ബുദ്ധിമുട്ടായതിനായാണു രോഗവ്യാപനം ഏറെയുള്ളയിടങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ വേണ്ടിവരുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
നിയന്ത്രണങ്ങള്‍ കടുപ്പിച്ചാലും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവയ്ക്കേണ്ട സാഹചര്യമില്ലെന്നു യോഗത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പരീക്ഷക്കാലമായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യത്തിനു യാത്രാസൗകര്യം ഒരുക്കണം. ശാരീരിക അകലം ഉറപ്പാക്കണം. ട്യൂഷന് സെന്ററുകള്‍ രോഗവ്യാപനത്തിന് ഇടയാക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കണം.
നിയന്ത്രണങ്ങള്‍, നിര്‍ദേശങ്ങള്‍ ഇനിപ്പറയുന്നവയാണ്
- തിരക്കുള്ള മാളുകളിലും മാര്‍ക്കറ്റുകളിലും ആള്‍ക്കൂട്ടം
നിയന്ത്രിക്കണം. - വ്യാപാര സ്ഥാപനങ്ങള്‍ രാത്രി ഒന്‍പതിന് അടയ്ക്കണം.
- ബാറുകളും തീയറ്ററുകളും ഒന്പതുവരെ, സെക്കന്‍ഡ് ഷോയില്ല.
- വിവാഹം, ഗൃഹപ്രവേശം ഉള്‍പ്പെടെ പൊതുപരിപാടികള്‍ക്ക് മൂന്‍കൂര്‍ അനുമതി വേണം.
- ഇന്‍ഡോര്‍ പരിപാടികളില്‍ പരമാവധി 75 പേര്, ഔട്ട്ഡോറില് 150.
- തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമായി പങ്കെടുത്ത എല്ലാവര്ക്കും പരിശോധന.
- കോവിഡ് മുന്നണി പ്രവര്‍ത്തകര്‍, കോവിഡ് അതിവ്യാപന മേഖലയിലുള്ളവര്‍, പൊതുഗതാഗത മേഖല/ ഹോസ്പിറ്റാലിറ്റി/ ടൂറിസം/ ഷോപ്പുകള്‍/ ഹോട്ടലുകള്‍/ മാര്‍ക്കറ്റുകള്‍/ സേവനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ ഡെലിവറി എക്സിക്യൂട്ടീവുകള്‍ തുടങ്ങി രോഗസാധ്യത കൂടുതലുള്ളവര്‍ക്കും പരിശോധന.
- അതിവേഗ വ്യാപനമുള്ള പ്രേദശങ്ങളില്‍ മൊബൈല്‍ ആര്.ടി.പി.സി.ആര്. യൂണിറ്റ് ഉപയോഗിക്കും.
- ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും ആള്‍ക്കൂട്ടം ഒഴിവാക്കണം.
- സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും.
- കണ്ടെയ്ന്മെന്റ് സോണ്‍ നിര്‍ണയം കോവിഡ് പരിശോധനയ്ക്കു തടസമാകരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക