ലക്നൗ: കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലാണ് രാജ്യമെങ്ങും. പലസംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ ശക്തമാകുകയാണ്. പ്രതിദിനം രണ്ടു ലക്ഷത്തോളം രോഗ ബാധിതരാണ് രാജ്യത്ത് ഉണ്ടാവുന്നത്.
അതേസമയം രോഗ വ്യാപനം രൂക്ഷമായ ഉത്തര്‍പ്രദേശില്‍ ഞായറാഴ്ച ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് ആയിരം രൂപ പിഴ ഈടാക്കാനും സര്‍ക്കാര്‍ ഉത്തരവിറക്കി.
ഞായറാഴ്ച അവശ്യ സര്‍വീസുകള്‍ക്കു മാത്രമേ അനുമതിയുണ്ടാകൂ. പത്തു ജില്ലകളില്‍ പ്രഖ്യാപിച്ചിട്ടുള്ള രാത്രികാല കര്‍ഫ്യൂ തുടരും.
മാസ്ക് ധരിക്കാതെ ആദ്യം പിടിക്കപ്പെടുന്നവരില്‍നിന്ന് ആയിരം രൂപയും തെറ്റ് ആവര്‍ത്തിച്ചാല്‍ പതിനായിരം രൂപയുമാണ് പിഴ.
സ്കൂളുകള്‍ മെയ് പതിനഞ്ചു വരെ അടച്ചിടാനും ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവയ്ക്കാനും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക