തിരുവനന്തപുരം: സംസ്ഥാനത്തു രണ്ടരലക്ഷം പേര്‍ക്ക് ഇന്നും നാളെയുമായി കോവിഡ് പരിശോധന നടത്തും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന അടിയന്തര അവലോകനത്തിലാണു രണ്ടു ദിവസം കൊണ്ട് രണ്ടര ലക്ഷം പേരില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്.
തെരഞ്ഞെടുപ്പ് ജോലിയില്‍ പങ്കെടുത്ത എല്ലാവര്ക്കും പരിശോധന നടത്തും. പരിശോധന നടത്തുന്നതോടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുമെന്നാണ് ആശങ്ക.
കോവിഡ് മുന്നണി പ്രവര്‍ത്തകര്‍, കോവിഡ് വ്യാപനം വളരെ വേഗം നടക്കുന്ന സ്ഥലങ്ങളിലുള്ളവര്‍, പൊതുഗതാഗത മേഖല, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖല, ഷോപ്പുകള്‍, ഹോട്ടലുകള്‍, മാര്‍ക്കറ്റുകള്‍, ജനസേവനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ഡെലിവറി എക്സിക്യൂട്ടീവുകള്‍ തുടങ്ങിയ ഹൈ റിസ്ക് ആളുകളില്‍ പരിശോധന നടത്തും.
ഉയര്‍ന്ന തോതില്‍ വ്യാപനം നടക്കുന്ന പ്രദേശങ്ങളിലും മാര്‍ക്കറ്റുകളിലും മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിംഗ് യൂണിറ്റുകള്‍ ഉപയോഗപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക