ഏപ്രില്‍ 23 നാണ് പൂരം. പാറമേക്കാവ്,തിരുവമ്പാടി ക്ഷേത്രങ്ങളിലെ താത്കാലിക കൊടിമരത്തില്‍ ദേശക്കാരാണ് കൊടിയേറ്റുന്നത്. കര്‍ശനമായ നിയന്ത്രണങ്ങളിലാണ് ഇത്തവണ പൂരം നടക്കുന്നത്.
ഇരു ക്ഷേത്രങ്ങളിലുമൊരുക്കുന്ന താല്‍ക്കാലിക കൊടിമരത്തില്‍ ദേശക്കാരാണ് കൊടിയേറ്റ് നടത്തുന്നത്. രാവിലെ 11.15നും 12നും ഇടയില്‍ തിരുവമ്പാടിയിലും, 11.30നും 12.05നും ഇടയില്‍ പാറമേക്കാവിലും കൊടിയേറും. പാറമേക്കാവ് ഭഗവതിക്കായി ഇത്തവണ പാറമേക്കാവ് പത്മനാഭനാണ് തിടമ്പേറ്റുന്നത്. തിരുവമ്പാടിക്കായി തിരുവമ്പാടി ചെറിയ ചന്ദ്രശേഖരനും തിടമ്പേറ്റും.
കൊടിയേറ്റത്തിന് ശേഷമാണ് പാറമേക്കാവ് ഭഗവതിയെ എഴുന്നള്ളിക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇത്തവണ പൂരം ആഘോഷിക്കുന്നത്. അതിനാല്‍ തന്നെ ഇത്തവണ രണ്ടു ക്ഷേത്രങ്ങളിലും വീടുകളിലെത്തി പൂരപ്പറ എടുക്കുന്ന ചടങ്ങ് ഉണ്ടാകില്ല.
എല്ലാ ദിവസവും പക്ഷെ ക്ഷേത്രത്തില്‍ പറ എടുക്കാം ചടങ്ങു നടത്താം. പൂരത്തില്‍ എത്തുന്ന എല്ലാവര്ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്,പാസ്സ്,അല്ലെങ്കില്‍ രണ്ട് ഡോസ് വാക്സിന് എടുത്ത വിവരങ്ങള്‍ എന്നിവ ഉണ്ടായിരിക്കണം.
ഇത്തവണ പൂരം നടത്തുന്ന തേക്കുംകാട് മൈതാനത്തില്‍ കോവിഡ് മാനദണ്ഡ പ്രകാരം 16000 പേര്‍ക്ക് മാത്രമാണ് പ്രേവേശിപ്പിക്കാന്‍ അനുമതിയുള്ളത്. പരമാവധി ആളുകള്‍ എത്തുന്നത് കുറക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം.
തൃശ്ശൂർ പൂരം വെട്ടിക്കെട്ടിനും അനുമതി ലഭിച്ചിട്ടുണ്ട്. സാമ്പിൾ വെടിക്കെട്ടും പൂരം വെടിക്കെട്ടും മാനദണ്ഡങ്ങൾ പാലിച്ച് നടത്താം. പെട്രോളിയം ആന്റ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷനാണ് അനുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക