പത്തനംതിട്ട: കൊടുമണില്‍ സഹപാഠികള്‍ ചേര്‍ന്ന് 16കാരനെ കൊന്ന് കുഴിച്ചുമൂടിയിട്ട് ഒരാണ്ട്. കുറ്റക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്തു എന്നതിനപ്പുറം പ്രതികള്‍ക്ക് മറ്റൊരുശിക്ഷയും ആയിട്ടില്ല. കേസില്‍ ഇതുവരെയും നീതികിട്ടിയിട്ടില്ലെന്ന് കൊല്ലപ്പെട്ട അഖിലിന്റെ അച്ഛന് പറഞ്ഞു.
കേസിലെ പ്രതികളായവര്‍ ശിക്ഷിക്കപ്പെടാതിരിക്കുമ്പോള്‍ നഷ്ടപ്പെട്ടവന്റെ നൊമ്പരമാണുള്ളതെന്നു പറയുന്നു കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ അച്ഛന്. ഏപ്രില്‍ 21നാണ് സഹപാഠികളായ രണ്ടുപേര്‍ചേര്‍ന്ന് കൊടുമണ്‍ അങ്ങാടിക്കല്‍ സ്വദേശിയായ അഖിലിനെ വെട്ടിക്കൊലപ്പെടുത്തിയത്.
കുട്ടികുറ്റവാളികള്‍ സഹപാഠിയെ കൊന്നുകുഴിച്ചുമൂടിയത് മൃഗീയമായിട്ടായിരുന്നു. കൊലനടത്താന്‍ ഇവര്‍ ഉപയോഗിച്ചരീതി ഭീകരമാണെന്ന് അന്നത്തെ പത്തനംതിട്ട ജില്ലാപൊലീസ് മേധവി പറഞ്ഞിരുന്നു.
മരിച്ചെന്ന് ഉറപ്പായിട്ടും അഖിലിന്റെ കഴുത്തറക്കാന്‍ ശ്രമിച്ചത് എന്തിനാണെന്ന സംശയവും പൊലീസിന് ഉണ്ടയി. കൊടും കുറ്റവാളികളുടെ മാനസീകവസ്ഥയാണ് പ്രതികളുടെതെന്ന് വ്യക്തമാകുതായിരുന്നു കൊലപാതകരീതി. പ്രതികളിലൊരാളുടെ റോളര്‍ സ്കേറ്റിങ് ഷൂ കൊല്ലപ്പെട്ട കുട്ടി കൊണ്ടുപോയി കേടുവരുത്തി എന്നതായിരുന്നു കൊലപാതകത്തിനുള്ള പ്രകോപനം.
അഖിലിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി സമീപത്തെ റബര്‍തോട്ടത്തില്‍ എത്തിച്ചായിരുന്നുകൊല. മര്‍ദിച്ചശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ചു. ബോധംകെട്ടുവീണപ്പോള്‍ കോടാലികൊണ്ട് വെട്ടികൊലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക