മസ്കത്ത്: കോവിഡ് പ്രതിരോധ വാക്സിനെടുത്തശേഷം കാഴ്ച കുറഞ്ഞെന്ന ആരോപണം ശരിയല്ലെന്ന് ആരോഗ്യ വകുപ്പ്. വാക്സിനെടുത്ത ഒമാനി പൗരനാണ് വിഡിയോയിലൂടെ തനിക്ക് കാഴ്ച മങ്ങാന്‍ തുടങ്ങിയതായി അറിയിച്ചത്.
എന്നാല്‍ കാഴ്ച മങ്ങിയതിന് വാക്സിനുമായി ബന്ധമില്ലെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. വിഡിയോയില്‍ പരാതി ഉന്നയിച്ചയാളുടെ വിഷയം ആരോഗ്യ വകുപ്പ് അന്വേഷിച്ചിട്ടുണ്ട്.വാക്സിന് സ്വീകരിച്ച് രണ്ട് മണിക്കൂറിനു ശേഷമാണ് കാഴ്ച പ്രശ്നമുണ്ടായതെന്നാണ് പറയുന്നത്.
ഇദ്ദേഹത്തെ സുഹാര്‍ ആശുപത്രിയിലെയും സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല ആശുപത്രിയിലെയും നേത്രരോഗ വിദഗ്ധരും രക്തരോഗ വിദഗ്ധരും പരിശോധിച്ചു.വിവിധ പരിശോധനകള്‍ക്കു ശേഷം വിലയിരുത്തിയത് വാക്സിനുമായി കാഴ്ച പ്രശ്നത്തിന് ബന്ധമില്ലെന്നാണ് -മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
പ്രമേഹം, ബ്ലഡ് വിസ്കോസിറ്റി, അണുബാധയുണ്ടായവല്, പുകവലി, ഗ്ലോക്കോമ, അമിതവണ്ണം, കൊളസ്ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങി നിരവധി കാരണങ്ങളാല്‍ കാഴ്ച തടസ്സം ലോകമെമ്ബാടുമുള്ള 2.5 കോടി പേരെ ബാധിക്കുന്നതാണെന്നും ഇത് ചിലപ്പോള്‍ പെട്ടെന്ന് സംഭവിക്കാറുണ്ടെന്നും ആരോഗ്യ വകുപ്പ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക