രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം രണ്ടുവര്‍ഷത്തിനുള്ളില്‍ എഴുതിത്തള്ളിയത് രണ്ടരലക്ഷം കോടിയെന്നു വിവരാവകാശരേഖ.
രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷം കൊണ്ട് കിട്ടാക്കടമായി എഴുതിത്തള്ളിയത് ഒന്‍പതുലക്ഷം കോടിരൂപ. ആനുകൂല്യം ലഭിച്ച വമ്പന്മാരുടെ പട്ടിക കൈവശമില്ലെന്ന നിലപാടിലാണ് റിസര്‍വ് ബാങ്ക്.
പൊതുമേഖലാ ബാങ്കുകളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന കാര്യമാണെങ്കിലും കുടിശിക വരുത്തിയ വമ്പന്മാരുടെ വിശദാംശങ്ങള്‍ തങ്ങള്ക്കറിയില്ലായെന്നാണ് റിസര്‍വ് ബാങ്ക് മറുപടി.
കിട്ടാക്കടം എഴുതിത്തള്ളി പൊതുമേഖലാ ബാങ്കുകള്‍ സഹായിച്ച കോര്‍പറേറ്റ് ഭീമന്മാരുടെ പേരുകള്‍ സര്‍ക്കാര്‍ നല്‍കിയില്ലായെന്ന രാഹുല്‍ ഗാന്ധിയുടെ ഈ ആരോപണത്തിന് പിന്നാലെയാണ് നീരവ് മോദിയും, മെഹുല്‍ ചോക്സിയും, വിജയ് മല്യയുമടക്കം സാമ്പത്തികവെട്ടിപ്പ് നടത്തി രാജ്യം വിട്ടവരുടെ വായ്പയും എഴുതിത്തള്ളുന്നുവെന്ന വിവരം പുറത്തുവന്നത്.
ഇവര്‍ക്കുവേണ്ടി തയാറാക്കിയ അറുപത്തിയെണ്ണായിരം കോടിയുടെ കണക്കിനേക്കാള്‍ പതിന്മടങ്ങ് വലുതാണ് യഥാര്‍ഥ ചിത്രം. കഴിഞ്ഞ പതിനഞ്ച് വര്‍ഷംകൊണ്ട് കിട്ടില്ലായെന്ന് ഉറപ്പിച്ച് എഴുതിക്കളഞ്ഞത് 9,01,427 കോടിരൂപ.
പത്തുവര്‍ഷംനീണ്ട യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 1,47,686 കോടിരൂപയുടെ കിട്ടാക്കടം എഴുതിത്തള്ളി. ആദ്യ മോദി സര്‍ക്കാരിന്റെ കാലത്ത് 4,99,717 കോടിയാണ് എഴുതി തള്ളിയെതെങ്കില് രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം അതിവേഗമാണ് നടപടികള്‍.
ഇരുപത്തിയൊന്നു മാസംകൊണ്ട് 2,54,024 കോടിരൂപയെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക