പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 5000 കടന്നതോടെ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഇന്ന് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം. കോഴിക്കോട് ജില്ലയില്‍ ഇന്ന് 5015 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. വിദേശത്തുനിന്നെത്തിയ രണ്ടു പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഏഴു പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 186 പേരുടെ ഉറവിടം വ്യക്തമല്ല. സമ്ബര്‍ക്കം വഴി 4820 പേര്‍ക്കാണ് രോഗം ബാധിച്ചത്. 19663 പേരെ പരിശോധനക്ക് വിധേയരാക്കിയതില്‍ നിന്നാണ് 5015 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1567 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. പുതുതായി വന്ന 8419 പേര് ഉള്‍പ്പെടെ ജില്ലയില്‍ 76276 പേര് നിരീക്ഷണത്തിലുണ്ട്. ഇതുവരെ 374591 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.66 ശതമാനമാണെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗവ്യാപനം തീവ്രമായ പശ്ചാതലത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഇന്ന് ചേര്‍ന്ന സര്‍വ്വ കക്ഷിയോഗം തീരുമാനി.ജില്ലയില്‍ കോവിഡ് രോഗവ്യാപനം നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിന് രാഷ്ട്രീയ-മത-സാമൂഹിക വിഭാഗങ്ങളുടെ കൂട്ടായ പങ്കാളിത്തവും പ്രവര്‍ത്തനവും ഉണ്ടാകണമെന്ന് സര്‍വ്വകക്ഷി യോഗം ആവശ്യപ്പെട്ടു.
രാഷ്ട്രീയ-സാമൂഹിക-സന്നദ്ധ സംഘടനാ പ്രതിനിധികളുടെ പങ്കാളിത്തത്തോടെ വാര്‍ഡുതല ആര്.ടികളുടെ പ്രവര്‍ത്തനം സജീവമാക്കും. കോവിഡ് മുക്ത വാര്‍ഡ് എന്ന ലക്ഷ്യത്തോടെ എല്ലാ തദ്ദേശ സ്ഥാപന ജനപ്രതിനിധികളും വാര്‍ഡ്തല പ്രവര്‍ത്തനം ഏകോപിപ്പിക്കും.കോവിഡ് ടെസ്റ്റ് നടത്തി ഫലം കാത്തിരിക്കുന്നവര്‍ പുറത്തിറങ്ങുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിനാല്‍ ആര് ആര് ടി വോളണ്ടിയര്‍മാരും പൊലീസും നിരീക്ഷണം ശക്തമാക്കും.ടെസ്റ്റ് റിസള്‍ട്ട് വേഗത്തില്‍ ലഭ്യമാക്കുന്നതിന് ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കും. ഇതിലേക്കായി സ്വകാര്യ മെഡിക്കല്‍ കേളജിന്റെ എക്സ്ട്രാക്ടിങ് മെഷീന് ഏറ്റെടുക്കും.
പ്രാദേശിക തലത്തില്‍ ഒരുക്കുന്ന എഫ്.എല്‍.ടി.സി കളില്‍ സന്നദ്ധ സേവനം നല്‍കുന്നതിന് സഹകരണ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ആരാധനാലയങ്ങളില്‍ കൂടുതല്‍ ആളുകള്‍ എത്തുന്നത് കര്‍ശനമായി നിരീക്ഷിക്കും.കണ്ടെയ്ന്മെന്റ് സോണിലും ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണുകളിലും ഏര്പെടുടുത്തുന്ന നിയന്ത്രണങ്ങള്‍ പാലിക്കാന്‍ മുഴുവന്‍ ജന സമൂഹവും തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ആഹ്ളാദ പ്രകടനങ്ങള്‍ ഒഴിവാക്കും.ജില്ലയിലെ പട്ടികവര്‍ഗ്ഗ കോളനികളില്‍ പ്രത്യേക സംരക്ഷണം ഉറപ്പാക്കും. ടെസ്റ്റിനും വാക്സിനേഷനും പ്രത്യേകം സൗകര്യമൊരുക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു.വാക്സിനേഷന് കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാന്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സമയ ക്രമം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കും.രോഗവ്യാപനം തടയാന്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ജില്ലാ കലക്ടറേയും ജില്ലാ പൊലീസ് മേധാവിയേയും യോഗം ചുമതലപ്പെടുത്തി.പ്രാദേശിക തലത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടേയും സെക്രട്ടറിമാരുടേയും യോഗം രണ്ടു ദിവസം കൂടുമ്ബോള്‍ ചേരുമെന്നും ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക