തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32,819 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 1,41,191 പേരെ കൊവിഡ് ടെസ്റ്റിന് വിധേയരാക്കി. 32 കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കും. നിയന്ത്രണം പാലിക്കുന്നതിൽ ആരും വിമുഖത കാട്ടരുത്. ജനതിക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം വ്യാപകമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷൻ എയർപോർട്ട് എന്നിവിടങ്ങളിൽ പരിശോധന സംവിധാനം ശക്തമാക്കും. ഓക്സിജൻ ലഭ്യതയും യോഗം വിലയിരുത്തി. പ്രതിസന്ധി മുൻകൂട്ടി കണ്ട് കൂടുതൽ ഒരുക്കങ്ങൾ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
രോഗവ്യാപനം മുന്നിൽ കണ്ട് ഓക്സിജൻ ബെഡുകളുടെ എണ്ണം വർധിപ്പിക്കും. എല്ലാ ആശുപത്രികളിലും സിഎഫ്എൽടിസികളിലും ഓക്സിജൻ സപ്ലൈ ഉറപ്പാക്കും. ഇഎസ്ഐ കോർപ്പറേഷൻ കീഴിലെ ആശുപത്രികളിലെ ബെഡുകൾ ഓക്സിജൻ ബെഡുകളാക്കി മാറ്റും. ജയിലിൽ കൊവിഡ് പടരുന്ന സാഹചര്യത്തിൽ തടവുകാർക്ക് പരോൾ നൽകുന്ന കാര്യം പരിഗണനയിലാണ്. കേരളത്തിലെ ആക്ടീവ് കേസുകൾ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 250 ശതമാനം വർധിപ്പിച്ചു.
ആരോഗ്യപ്രവർത്തകരുടെ എണ്ണക്കുറവ് വലിയ പ്രശ്നമായി മുന്നിലുണ്ട്. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ 13625 പേർ കൊവിഡ് ബ്രിഗേഡിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഇതും പോരാത്ത അവസ്ഥയാണ്. കൂടുതൽ പേർ കൊവിഡ് ബ്രിഗേഡിലേക്ക് വരണം. ഇതിനായി മാധ്യമങ്ങളിൽ സർക്കാർ പരസ്യം നൽകിയിട്ടുണ്ട്. കൂടുതൽ ആളുകൾ സേവനസന്നദ്ധരായി രംഗത്ത് വന്ന് കൊവിഡ് ബ്രിഗേഡിൽ രജിസ്റ്റർ ചെയ്യണം.
സംസ്ഥാനത്ത് ആകെയുള്ള ചിത്രം സ്ഥിതിഗതികൾ രൂക്ഷമാവുന്നു എന്നാണ്. തിരുവനന്തപുരത്ത് കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാൻ ക്രമീകരണം ഉറപ്പാക്കിയിട്ടുണ്ട്. 51 കേന്ദ്രങ്ങളിൽ വാക്സിനേഷൻ സുഗമമായി നടക്കുന്നുണ്ട്. മാസ് വാക്സിനേഷൻ നടക്കുന്ന ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ സ്പെഷ്യൽ തഹസിൽ ദാർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കും.
ഇന്ന് അവലോകനയോഗം ചേർന്ന് നിലവിലെ സാഹചര്യം പരിശോധിച്ചു. കഴിഞ്ഞ ദിവസത്തെ നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കും. നിയന്ത്രണം പാലിക്കുന്നതിൽ ആരും വിമുഖത കാട്ടരുത്. ജനതിക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം വ്യാപകമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷൻ എയർപോർട്ട് എന്നിവിടങ്ങളിൽ പരിശോധന സംവിധാനം ശക്തമാക്കും. ഓക്സിജൻ ലഭ്യതയും യോഗം വിലയിരുത്തി. പ്രതിസന്ധി മുൻകൂട്ടി കണ്ട് കൂടുതൽ ഒരുക്കങ്ങൾ നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക