സംസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി.. നിയോജകമണ്ഡലങ്ങളിൽ സ്ട്രോങ്ങ് റൂമുകൾ തുറന്നു തുടങ്ങി. ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ആദ്യ ഫല സൂചനകൾ അറിഞ്ഞു തുടങ്ങും. ആദ്യം തപാൽ വോട്ടുകളാണ് എണ്ണി തുടങ്ങുക. തപാൽ വോട്ടുകളിൽ പെട്ട് അന്തിമഫല വൈകാനുള്ള സാധ്യതയും മുന്നിൽ കാണുന്നുണ്ട്. ഇടത് – വലത് എന്നിങ്ങനെയായിരുന്നു ഇതുവരെയുള്ള കേരള ഭരണത്തിന്റെ ചരിത്രം. എന്നാൽ ഇത്തവണ ചരിത്രം മാറുമെന്നാണ് ഇടത്, വലത് പക്ഷങ്ങളും ഒപ്പം ബിജെപിയും അവകാശപ്പെടുന്നത്.
കേരളത്തിനൊപ്പം ജനവിധി അറിയാൻ നാല് സംസ്ഥാനങ്ങൾ..
വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ് റൂം തുറന്ന് ചാര്‍ജ് ഓഫീസര്‍ ചാര്‍ജ് വോട്ടിങ് യന്ത്രങ്ങള്‍ ഏറ്റെടുത്ത് സുരക്ഷിതമായി വോട്ടെണ്ണല്‍ ഹാളിലേക്ക് മാറ്റും. കേരളത്തിൽ ഇടതും വലതും മാറി മാറി പരീക്ഷണത്തിലെത്തുന്ന പതിവ് മാറുമോ എന്നാണ് കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത്. തുടർഭരണത്തിലൂടെ ഇടത് വീണ്ടും അധികാരത്തിലെത്തിയാൽ അത് ചരിത്രമാകും. പക്ഷെ അതോടെ ഇനിയൊരു തിരിച്ച് വരവില്ലാതെ കോൺഗ്രസ് മങ്ങും. തിരിച്ചു വരവിനായി വലത് ശ്രമിക്കുമ്പോൾ നില മെച്ചപ്പെടുത്താനാണ് ബിജെപി ശ്രമിക്കുക. കേരളത്തിന്റെ വിധിയറിയാനുള്ള കാത്തിരിപ്പിലാണ് ജനങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക