ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മഞ്ചേശ്വരത്തും കോന്നിയിലും തോറ്റു. മഞ്ചേശ്വരത്ത് യുഡിഎഫിന്റെ എകെഎം അഷ്റഫാണ് വിജയിച്ചത്. വോട്ട് കുറഞ്ഞെങ്കിലും സുരേന്ദ്രനെ തോല്‍പ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് അഷ്റഫ് പറഞ്ഞു.
കോന്നിയില്‍ സുരേന്ദ്രന് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രന് വിജയിച്ചു. 300 വോട്ടിനാണ് ബാലചന്ദ്രന്റെ വിജയം.യുഡിഎഫിന്റെ പത്മ വേണുഗോപാലിനെയും ബിജെപിയുടെ സുരേഷ് ഗോപിയെയുമാണ് ബാലചന്ദ്രന് പരാജയപ്പെടുത്തിയത്.
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ തൃത്താലയില്‍ തോല്‍വി സമ്മതിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിടി ബല്‍റാമും രംഗത്തെത്തി. ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ സര്‍ക്കാരിന് ആശംസകള്‍ എന്നാണ് വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. തൃത്താലയില്‍ എല്‍ഡിഎഫിന്റെ എം ബി രാജേഷിന് 2571 വോട്ടുകളുടെ ലീഡാണ് നിലവില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക