സംസ്ഥാനത്തെ യുഡിഎഫിന്റെ പരാജയം ഒരിക്കലും പ്രതീക്ഷിക്കാത്തതെന്ന് മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ്. വോട്ടെണ്ണലിന് മുൻപ് എക്സിറ്റ് പോളുകള്‍ ഉള്‍പ്പെടെ പല പ്രവചനങ്ങളും നടത്തിയിരുന്നുവെങ്കിലും അതൊന്നും വിശ്വസിച്ചിരുന്നില്ലെന്നും പ്രതീക്ഷകൾക്കെല്ലാം വിരുദ്ധമാണ് തെരഞ്ഞെടുപ്പ് ഫലമെന്നും ആര്യാടൻ മുഹമ്മദ് പറഞ്ഞു. മുൻപ് ഇതുപോലെ സംഭവിച്ചിട്ടുണ്ടെന്നും എന്നാൽ കോൺഗ്രസ് തിരിച്ചു വന്നിട്ടുണ്ടെന്നും പറഞ്ഞ അദ്ദേഹം, ഇത്തരത്തിലുള്ള സാഹചര്യം എങ്ങനെ ഉണ്ടായെന്ന് പരിശോധിക്കുമെന്നും അഭിപ്രായപ്പെട്ടു.
‘വാക്സിൻ ക്ഷാമം ജൂലൈ വരെ നീണ്ടേക്കും’, മുന്നറിയിപ്പുമായി അടാർ പൂനാവാല
കേരളത്തിലങ്ങോളമിങ്ങോളം ഇത്രയും വലിയ തരംഗമുണ്ടായിട്ടും അതുമായി താരതമ്യം ചെയ്യുമ്പോൾ നിലമ്പൂരിലെ പരാജയം ഒരു പരാജയമല്ലെന്നും കഴിഞ്ഞ തവണ പതിനായിരത്തിലധികം ഭൂരിപക്ഷമുണ്ടായിരുന്നുവെന്നും ഇന്നത് 2794 വോട്ടിന്റെ വ്യത്യാസം മാത്രമാണുള്ളതെന്നും വി.വി. പ്രകാശിനോടുള്ള ജനങ്ങളുടെ കൂറും വിശ്വാസവുമാണ് അവിടെ പ്രതിഫലിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെറ്റുകളില്‍ നിന്നും പാഠം പഠിച്ച് വാശിയോടെ പ്രവർത്തിച്ചാൽ നിലമ്പൂര്‍ മാത്രമല്ല കേരളത്തിലെ മുഴുവന്‍ നിയോജകമണ്ഡലങ്ങളും പിടിച്ചെടുക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക