കോട്ടയം: 15ാം നിയമസഭയില്‍ വനിതകളുടെ പ്രാതിനിധ്യം രണ്ടക്കം കടന്നു. 44 വനിതസ്ഥാനാര്ഥികള് മത്സരിച്ച തെരഞ്ഞെടുപ്പില്‍ വിജയകിരീടം അണിഞ്ഞത് 11 വനിതകള്‍. സി.പി.എമ്മില്‍നിന്ന് എട്ടുപേരും സി.പി.ഐയില്‍നിന്ന് രണ്ടുപേരുമാണ് വിജയിച്ചത്. കോണ്‍ഗ്രസിന് ഇത്തവണയും വനിതപ്രതിനിധിയില്ല. ആര്.എം.പി സ്ഥാനാര്‍ഥി കെ.കെ. രമ യു.ഡി.എഫ് പിന്തുണയോടെ നിയമസഭയിലെത്തും. എന്‍.ഡി.എ 18 വനിതകളെ മത്സരിപ്പിച്ചു. മുസ്ലിം ലീഗിെന്റ ഏക വനിതാസ്ഥാനാര്‍ഥി നൂര്‍ബിന റഷീദും തോല്‍വി ഏറ്റുവാങ്ങി.
സി.പി.എം പത്തു വനിതകളെയാണ് മത്സരിപ്പിച്ചത്. ഇതില്‍ കെ.കെ. ൈശലജ (മട്ടന്നൂര്‍), ആര്. ബിന്ദു (ഇരിങ്ങാലക്കുട), വീണ ജോര്‍ജ് (ആറന്മുള), യു. പ്രതിഭ (കായംകുളം), ദലീമ ജോജോ (അരൂര്‍), കാനത്തില്‍ ജമീല (കൊയിലാണ്ടി), ഒ.എസ്. അംബിക (ആറ്റിങ്ങല്‍), കെ. ശാന്തകുമാരി (കോങ്ങാട്) എന്നിവര്‍ വിജയിച്ചപ്പോള്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മ കുണ്ടറയില്‍ തോറ്റു. സി.പി.ഐയുടെ രണ്ട് സ്ഥാനാര്‍ഥികളും വിജയിച്ചു. ചടയമംഗലത്തുനിന്ന് ചിഞ്ചുറാണിയും വൈക്കത്തുനിന്ന് സി.കെ. ആശയും.
വൈക്കം, അരൂര്‍, കായംകുളം മണ്ഡലങ്ങളില്‍ വനിതകളുടെ നേരിട്ടുള്ള മത്സരമായിരുന്നു. വൈക്കത്ത് മൂന്നു മുന്നണികളുടെ സ്ഥാനാര്‍ഥികളും വനിതകളായിരുന്നു എന്നത് ശ്രദ്ധേയം. എല്‍.ഡി.എഫിെന്റ സി.െക. ആശ കോട്ടയം ജില്ലയിലെ കൂടിയ ഭൂരിപക്ഷം നേടി വിജയിച്ചപ്പോള്‍ യു.ഡി.എഫിെന്റ ഡോ. പി.ആര്. സോനയും എന്‍.ഡി.എയുടെ അജിത സാബുവും പരാജയപ്പെട്ടു. അരൂരില്‍ ഷാനിമോള്‍ ഉസ്മാനെ തോല്‍പ്പിച്ച് ദലീമ ജോജോയും കായംകുളത്ത് അരിത ബാബുവിനെ തോല്‍പ്പിച്ച് യു. പ്രതിഭയും വിജയം നേടി.
ഏറ്റുമാനൂരില്‍ മുന്നണികള്‍ക്കൊപ്പം ചേരാതെ ഒറ്റക്ക് മത്സരിച്ച ലതിക സുഭാഷും ധര്‍മടത്ത് വാളയാറിലെ അമ്മയും തോല്‍വി ഏറ്റുവാങ്ങി. കഴിഞ്ഞ നിയമസഭയില്‍ എല്‍.ഡി.എഫിലെ എട്ടു വനിത അംഗങ്ങളാണ് ആകെ ഉണ്ടായിരുന്നത്. 2019 ലെ ഉപതെരഞ്ഞെടുപ്പില്‍ അരൂരില്‍നിന്ന് വിജയിച്ച കോണ്‍ഗ്രസിെന്റ ഷാനിമോള്‍ ഉസ്മാന് കൂടി എത്തിയതോടെ എം.എല്‍.എമാരുടെ എണ്ണം ഒമ്ബതായി. 1996ലെ തെരഞ്ഞെടുപ്പില്‍ മാത്രമാണ് വനിത പ്രാതിനിധ്യം രണ്ടക്കം കടന്ന് 13ല്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക