എല്‍ഡിഎഫ് നേതൃത്വത്തിന്റെ നിലപാടിനേറ്റ തിരിച്ചടിയാണ് പാലായിലെ പരാജയമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്. എന്‍സിപിക്ക് മാത്രമല്ല, എല്‍ഡിഎഫിന് കൂടിയാണ് ഒരു സീറ്റ് നഷ്ടമായതെന്നും ടി പി പീതാംബരന് മാസ്റ്റര്‍ പറഞ്ഞു.
എന്‍സിപിയുടെ മന്ത്രി ആരാണെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം തീരുമാനിക്കും. എന്‍സിപിക്ക് ഒന്നിലധികം മന്ത്രിമാര്‍ ഉണ്ടാകില്ലെന്നും ടി പി പീതാംബരന് പറഞ്ഞു. പാലായിയെ ജോസ് കെ മാണിയുടെ പരാജയത്തിന് ശേഷം ആദ്യമായാണ് ഇടതുമുന്നണിയിലെ ഒരു ഘടകകക്ഷി നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിക്കുന്നത്.
സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ച് മുന്നണി വിട്ട് യുഡിഎഫ് സ്ഥാനാര്‍ഥിയായ മാണി സി കാപ്പന് മിന്നും വിജയമാണ് സ്വന്തമാക്കിയത്. 11,246 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മാണി സി കാപ്പന്റെ വിജയം. 72.56 ശതമാനം പോളിങ്ങാണ് ഈ വര്‍ഷം നടന്നത്. 1965 മുതല്‍ മണ്ഡലം നിലവില്‍ വന്നത് മുതല്‍ പാലാ കെ എം മാണിക്കൊപ്പമായിരുന്നു നിലകൊണ്ടിരുന്നത്. അരനൂറ്റാണ്ടിന് ശേഷം 2019ല്‍ മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പന് തന്നെയാണ് ജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക