നടൻ ജയറാമിന്റെ കരിയറില്‍ സൂപ്പര്‍ ഹിറ്റായി മാറിയ സിനിമകളിലൊന്നായിരുന്നു ജോര്‍ജ്ജൂട്ടി കെയര്‍ ഓഫ് ജോര്‍ജ്ജൂട്ടി. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഹരിദാസ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ നിന്നും മികച്ച വിജയമാണ് നേടിയത്.
ജയറാമിന് പുറമെ തിലകന്, സുനിത, കെപിഎസി ലളിത, ജഗതി ശ്രീകുമാര്‍, സിദ്ധിഖ്, ജഗദീഷ് ഉള്‍പ്പെടെയുളള താരങ്ങളായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.
ജോര്‍ജ്ജൂട്ടി കെയര്‍ ഓഫ് ജോര്‍ജ്ജൂട്ടി സമയത്തെ ഓര്‍മ്മകള്‍ ഒരു യൂടൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സംവിധായകന് പങ്കു വെക്കുന്നതിങ്ങനെ
ജയറാമിനെ നായകനാക്കി തന്നെയാണ് പടം ആദ്യം ചെയ്യാന്‍ ആലോചിച്ചതെന്ന് ഹരിദാസ് പറയുന്നു. അതിന് വേണ്ടിയുളള കഥ തിരച്ചിലിലാണ് കോഴിക്കോട് വരുന്നത്. അങ്ങനെ ഗിരീഷ് പുത്തഞ്ചേരി ഒരു നിര്‍മ്മാതാവിനെ പരിചയപ്പെടുത്തി തന്നു.
അങ്ങനെ ജയറാം അദ്ദേഹവുമായി സംസാരിച്ച് ഹരിദാസ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് എപ്പോള്‍ വേണമെങ്കിലും ഡേറ്റ് തരാമെന്ന് പറഞ്ഞു. പിന്നെ സബ്ജക്ടിന് വേണ്ടിയുളള തിരച്ചിലിലായിരുന്നു. ഗിരീഷ് പുത്തഞ്ചേരി തന്നെ രണ്ട് മൂന്ന് സബ്ജക്ട് എന്നോട് പറഞ്ഞു. പിന്നീടാണ് രഞ്ജിത്തിനെ കണ്ടത്. അദ്ദേഹം ഒരു രണ്ടുവരി കഥ പറഞ്ഞു. അത് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. അങ്ങനെ ജയറാമിനെ അറിയിച്ചു. എന്റെ സെറ്റില്‍ ആര്‍ട്ടിസ്റ്റുകളുമായി അങ്ങനെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. എല്ലാവരും നല്ല രീതിയിലാണ് സഹകരിച്ചത്.
ജയറാം ആദ്യത്തെ ഷോട്ട് എടുത്ത് വന്നിട്ട് ഹരി ഞാന്‍ ഇപ്പോ ചെയ്തത് പോരെങ്കില്‍ കുറച്ചുകൂടി കേറ്റി ചെയ്യണോ എന്ന് ചോദിച്ചിരുന്നു. അത് ഞങ്ങള്‍ തമ്മിലുളള സൗഹൃദത്തിന്റെ പുറത്ത് ചോദിച്ചതാണ്. അത് മുമ്പ് സഹസംവിധായകനായി പ്രവര്‍ത്തിച്ച സമയത്തും ഞാന്‍ അദ്ദേഹത്തോട് എന്റെ അഭിപ്രായങ്ങള്‍ പറയുമായിരുന്നു. ജയറാം ഒന്നുകൂടി നന്നായി ചെയ്താല്‍, കേറ്റി ചെയ്താല്‍ നന്നായിരിക്കുമെന്ന് പറയും. അല്ലെങ്കില്‍ ഇത്ര വേണ്ടാ എന്നൊക്കെ പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക